District News
പാലക്കാട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനം ഡിസിസി ഓഫീസിൽ പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. രമേശ് പിഷാരടി എം എൽഎ, മുൻ എംഎൽഎ കെ.എ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ. ഭവദാസ്, സി.വി. സതീഷ്, സുധാകരൻ പ്ലാക്കാട്, പി.എച്ച്. മുസ്തഫ, എസ്. സേവിയർ, എസ്.എം. താഹ, ഡി. രമേശ്, അനിൽ ബാലൻ, ഷെരീഫ് റഹ്മാൻ, ശിഹാബുദ്ദീൻ, പ്രതിഭ സതീഷ്, പി.എം.ശ്രീവൽസൻ, എച്ച്.എ. സത്താർ, സിയാവുൽഹഖ്, രവീന്ദ്രൻ, എം. ജവഹർരാജ്, ഡി. വനരാജ്, എസ്. കുപ്പേലൻ, കെ.ടി. സഹദേവൻ, ഉമേഷ് എണ്ണപ്പാടം, അഡ്വ. രമേശ്, കെ. കരുണാകരൻ, സി. കിദർ മുഹമ്മദ്, ഇർഫാന ഗഫൂർ, കെ.എ. ബേബി, മോഹൻ, മോഹൻ ബാബു, ചന്ദ്രൻ ആങ്കാരപ്പറമ്പ് എന്നിവർ പങ്കെടുത്തു.
പാലക്കാട്: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണദിനം രമേഷ് പിഷാരടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി . സതീഷ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ.എ. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി .
കെ. ഭവദാസ്, സുധാകരൻ പ്ലാക്കാട്ട് , പി.എച്ച്. മുസ്തഫ, ജോസ് തോമസ്, വി. മോഹൻ, എസ്. രവീന്ദ്രൻ, ഹരിദാസ് മച്ചിങ്ങൽ, രമേശ് പുത്തൂർ, എസ്. സേവ്യർ, അനിൽ ബാലൻ, എസ്.എം. താഹ, ഡി. ഷജിത്ത് കുമാർ, ഹരിദാസ് പുതുശേരി, പി.എം. ശ്രീവത്സൻ, ഡി. വനരാജ്, ടി. കരുണാകരൻ, നടരാജൻ കുന്നുംപുറം, സിയാൻ, ബി. മോഹൻ ബാബു, ഷെറീഫ് റഹ്മാൻ, ഷിഹാബുദ്ധീൻ, കെ. പ്രതിഭ, എന്നിവർ പങ്കെടുത്തു.
നെന്മാറ: അയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം കെപിസിസി വക്താവ് ഡോ. ജിന്റോ ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.പി. രാജു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെംബർ കെ. ജി. എൽദോ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.വി. ഗോപാലകൃഷ്ണൻ, എം. പത്മഗിരീശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്. വിനോദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, എസ്.എം. ഷാജഹാൻ, ആർ. കനകലത, പ്രദീപ് നെന്മാറ, വിനീഷ് കരിമ്പാറ, കെ.പി. ജോഷി, വി. വിനേഷ്, ബിന്ദു സുരേഷ്, എമിലി ബിജു, ഷാനിഫ അഫ്സൽ, എസ്. സഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു.
District News
പാലക്കാട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനം ഡിസിസി ഓഫീസിൽ പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. രമേശ് പിഷാരടി എം എൽഎ, മുൻ എംഎൽഎ കെ.എ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ. ഭവദാസ്, സി.വി. സതീഷ്, സുധാകരൻ പ്ലാക്കാട്, പി.എച്ച്. മുസ്തഫ, എസ്. സേവിയർ, എസ്.എം. താഹ, ഡി. രമേശ്, അനിൽ ബാലൻ, ഷെരീഫ് റഹ്മാൻ, ശിഹാബുദ്ദീൻ, പ്രതിഭ സതീഷ്, പി.എം.ശ്രീവൽസൻ, എച്ച്.എ. സത്താർ, സിയാവുൽഹഖ്, രവീന്ദ്രൻ, എം. ജവഹർരാജ്, ഡി. വനരാജ്, എസ്. കുപ്പേലൻ, കെ.ടി. സഹദേവൻ, ഉമേഷ് എണ്ണപ്പാടം, അഡ്വ. രമേശ്, കെ. കരുണാകരൻ, സി. കിദർ മുഹമ്മദ്, ഇർഫാന ഗഫൂർ, കെ.എ. ബേബി, മോഹൻ, മോഹൻ ബാബു, ചന്ദ്രൻ ആങ്കാരപ്പറമ്പ് എന്നിവർ പങ്കെടുത്തു.
പാലക്കാട്: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണദിനം രമേഷ് പിഷാരടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി . സതീഷ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ.എ. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി .
കെ. ഭവദാസ്, സുധാകരൻ പ്ലാക്കാട്ട് , പി.എച്ച്. മുസ്തഫ, ജോസ് തോമസ്, വി. മോഹൻ, എസ്. രവീന്ദ്രൻ, ഹരിദാസ് മച്ചിങ്ങൽ, രമേശ് പുത്തൂർ, എസ്. സേവ്യർ, അനിൽ ബാലൻ, എസ്.എം. താഹ, ഡി. ഷജിത്ത് കുമാർ, ഹരിദാസ് പുതുശേരി, പി.എം. ശ്രീവത്സൻ, ഡി. വനരാജ്, ടി. കരുണാകരൻ, നടരാജൻ കുന്നുംപുറം, സിയാൻ, ബി. മോഹൻ ബാബു, ഷെറീഫ് റഹ്മാൻ, ഷിഹാബുദ്ധീൻ, കെ. പ്രതിഭ, എന്നിവർ പങ്കെടുത്തു.
നെന്മാറ: അയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം കെപിസിസി വക്താവ് ഡോ. ജിന്റോ ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.പി. രാജു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെംബർ കെ. ജി. എൽദോ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.വി. ഗോപാലകൃഷ്ണൻ, എം. പത്മഗിരീശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്. വിനോദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, എസ്.എം. ഷാജഹാൻ, ആർ. കനകലത, പ്രദീപ് നെന്മാറ, വിനീഷ് കരിമ്പാറ, കെ.പി. ജോഷി, വി. വിനേഷ്, ബിന്ദു സുരേഷ്, എമിലി ബിജു, ഷാനിഫ അഫ്സൽ, എസ്. സഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു.
വടക്കഞ്ചേരി: കോൺഗ്രസ് വടക്കഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. മണ്ഡലം പ്രസിഡന്റ് ഇല്യാസ് പടിഞ്ഞാറെക്കളം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ് അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശശികല ടീച്ചർ, കെ. മോഹൻദാസ്, ജി. സതീഷ് കുമാർ, ജോണി ഡയൻ, പി.കെ. നന്ദകുമാർ, സി.കെ. ദേവദാസ്,വി.എ. മാത്യു, എ. അബ്ദുൾ റഹ്മാൻ, എ. സുന്ദരൻ, വി.എൻ. ചെല്ലമ്മ, വി.എ. മൊയ്തു, കെ.സി. അബ്ദുൾ റഹ്മാൻ, പ്രമോദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുള, അംബികവല്ലി പ്രസംഗിച്ചു.
കിഴക്കഞ്ചേരി: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റ് വിതരണവും നടന്നു. ഡിസിസി സെക്രട്ടറി എം.കെ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സുനിൽ എം. പോൾ, ബാബു പോൾ, സി.കെ. ഉസനാർ, എം. ശശികുമാർ, മറിയക്കുട്ടി ജോർജ്, എ. ചന്ദ്രൻ, പി.പി. പത്മനാഭൻ പ്രസംഗിച്ചു.
മംഗലംപാലം: തൊഴിലുറപ്പു തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ മംഗലംപാലത്തെ ദൈവദാൻ സെന്ററിൽ ഭക്ഷ്യ കിറ്റുകൾ നൽകി ഉമ്മൻചാണ്ടി അനുസ്മരണ പരിപാടികൾ നടന്നു.ജില്ലാ പഞ്ചായത്ത് അംഗം കെ.എം. ഫെബിൻ ഉദ്ഘാടനം ചെയ്തു. വണ്ടാഴി ഗ്രാമപഞ്ചായത്ത് അംഗം ആർ. സുരേഷ് അധ്യക്ഷത വഹിച്ചു.
കെ.എം. ശശീന്ദ്രൻ, സുബൈർ, പഞ്ചായത്ത് അംഗങ്ങളും മറ്റു നേതാക്കളുമായ എം. ഹംസ നൂർജഹാൻ, പ്രമോദ് തണ്ടലോട്, പി.കെ. അനീഷ്, കെ. ലക്ഷ്മണൻ, രതീഷ്, വിനോദ് എരിമയൂർ, ദിനകരൻ, ദൈവദാൻ സെന്ററിലെ മദർ സിസ്റ്റർ മേരി പ്രസംഗിച്ചു.
മംഗലംഡാം: ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടികളുടെ ഭാഗമായി ഡയാലിസിസ് രോഗികൾക്കും കാൻസർ രോഗികൾക്കുമുള്ള ധനസഹായ വിതരണം കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.എം. ഫെബിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഡിനോയ് കോമ്പാറ, പ്രമോദ് തണ്ടലോട്, അച്ചാമ്മ ജോസഫ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ വി. വാസു, ഗഫൂർ മുടപ്പല്ലൂർ, ടോമി പാലക്കൽ, ജിബി തോമസ്, പി.ജെ. മോളി, ഷൈനി ബെന്നി, ഗോപി കണിയമംഗലം, ബെന്നി കുറുവന്താനം പ്രസംഗിച്ചു.
വണ്ടാഴി: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ജില്ലാ പഞ്ചായത്ത് മെംബർ കെ.എം. ഫെബിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ മാസ്റ്റർ, പ്രമോദ് തണ്ടലോട്, ആർ. സുരേഷ്, ഗഫൂർ മുടപ്പല്ലൂർ, എൻ. വിഷ്ണു, വി. വാസു, ബി. രതീഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. അനീഷ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈനി ബെന്നി, കെ.പി. കൃഷ്ണൻ, കെ. അജിത്ത്, എസ്.ലാലു, പഞ്ചായത്ത് മെംബർമാരായ എം.ഹംസ, അച്ചാമ്മ ജോസഫ്, നൂർജഹാൻ, വി. മനോജ്, എ.എ. അബ്ദുൾ ലത്തീഫ് പ്രസംഗിച്ചു.
കണ്ണമ്പ്ര: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണയോഗവും പുഷ്പാർച്ചനയും നടന്നു.ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദീലീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. സുദേവൻ അധ്യക്ഷത വഹിച്ചു.
സി. ജയരാജ്, കെ.വി. ഗംഗാധരൻ, ജോൺ മാങ്ങോട്, പി.പി. തോമസ്, ടി. മോഹൻദാസ്, എ. അബ്ദുൾ ലത്തീഫ്, എച്ച്. ഹുസൈൻ, യൂസഫ്, സുരേഷ് പുളിക്കൽ പ്രസംഗിച്ചു. വി. കരുണാകരൻ സ്വാഗതവും മനോജ് ചൂർക്കുന്ന് നന്ദിയും പറഞ്ഞു.
നെന്മാറ: നെന്മാറ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണവും പുഷ്പാർച്ചനയും നെന്മാറ പാർക്ക് മൈതാനിയിൽ നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മണികണ്ഠൻ തിട്ടുംപുറം, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.സി.സി.സുനിൽ, ഗ്രാമപഞ്ചായത്ത് മെംബർമാരായ പ്രബിത ജയൻ, എം.ആർ. നാരായണൻ, സൗമ്യ വിജയ്, സംഗീത നാരായണൻ, കെ. നിഷ, പ്രവീണ സെന്തിൽ, സഹീറമോൾ, ഷാജി തെക്കേതിൽ, വേലായുധൻ, വി. ഉണ്ണികൃഷ്ണൻ, എസ്. സോമൻ, പി.പി. ശിവപ്രസാദ്, പ്രദീപ് നെന്മാറ, ബി. ശരത്, എം. ബാബു, സജിൽ കൽമൊക്ക്, എ. മോഹനൻ, ഇസ്മയിൽ കോൺഗ്രസ് ഐഎൻടിയുസി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
District News
ശ്രീകൃഷ്ണപുരം: ജോലി വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം ചങ്ങതൊടിയിൽ വീട്ടിൽ സി. സുജിത്ത് രാജിവെച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ സുജിത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് രാജി നൽകിയത്.
പതിമൂന്നാം വാർഡ് രാഗം കോർണറിൽ നിന്നും സിപിഎം പ്രതിനിധിയായാണ് സുജിത്ത് തെരഞ്ഞെടുക്കപ്പെട്ടത്. യുവതിയുടെ പരാതിയെ തുടർന്ന് ശ്രീകൃഷ്ണപുരം പോലീസ് കഴിഞ്ഞ മെയ് 29 നാണ് ഡിവൈഎഫ്ഐ നേതാവ് കൂടിയായ സുജിത്തിനെതിരെ കേസെടുത്തത്. തൊഴിൽ വാഗ്ദാനം ചെയ്ത് പ്രതിയുടെ ചാത്തൻകുന്നിലെ വീട്ടിൽ വെച്ചും മറ്റു വിവിധ സ്ഥലങ്ങളിൽ വെച്ചും പീഡിപ്പിച്ചതായാണ് യുവതി പോലീസിൽ പരാതി നൽകിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് മുതൽ സുജിത്ത് ഒളിവിലാണ്.
മൂന്നു മാസമായി സുജിത്ത് ഭരണ സമിതിയോഗങ്ങളിൽ പങ്കെടുത്തിട്ടില്ല. തുടർച്ചയായി മൂന്നു യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ രാജി നൽകിയില്ലെങ്കിലും സുജിത്തിന് പഞ്ചായത്ത് അംഗത്വം നഷ്ടമാകും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഒഴിവുളള വാർഡുകളിലേക്ക് അടുത്തഘട്ടത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇവിടെയും തിരഞ്ഞെടുപ്പു നടക്കും.
വോട്ടർ പട്ടിക പുതുക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയിട്ടുണ്ട്. 16 വാർഡുകളിൽ നിലവിൽ പന്ത്രണ്ടിടത്ത് എൽഡിഎഫും, മൂന്നിടത്ത് യുഡിഎഫും ഒരു വാർഡിൽ ബിജെപിയുമാണ് ജയിച്ചത്. സുജിത്ത് രാജി നൽകിയതോടെ എൽഡിഎഫ് അംഗസംഖ്യ 11 ആയി കുറഞ്ഞു.
District News
മുതലമട: ചുള്ളിയാർമേട്ടിൽ അമിതവേഗതയിലെത്തിയ ടിപ്പർ മൂന്ന് ബൈക്കുകൾ ഇടിച്ചുതകർത്തു. ഇന്നലെ രാവിലെ 6.30 ന് മുതലമട കുടുംബാരോഗ്യകേന്ദ്രത്തിനു സമീപത്തുള്ള ചായക്കടക്ക് മുന്നിൽ നിർത്തിയ വാഹനങ്ങളെയാണ് ഇടിച്ചത്.
ഈ സമയത്ത് ചായക്കടക്ക് മുന്നിൽ കൂടുതൽ പേർ ഉണ്ടാവാറുണ്ടെങ്കിലും ഭാഗ്യം തുണച്ചതിനാൽ ഇന്നലെ എല്ലാവരും കടക്കുള്ളിലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
പുലർച്ചെ അഞ്ചു മുതൽ ആറുവരെ സമയങ്ങളിൽ രേഖകളില്ലാതെ മെറ്റൽ നിറച്ച് ടിപ്പറുകളിൽ കടത്തുന്നതായാണ് നാട്ടുകാരുടെ ആരോപണം. പോലീസ്, ജിയോളജി വകുപ്പ് ജീവനക്കാരുടെ പരിശോധനയിൽ പെടാതിരിക്കാനാണ് പുലർച്ചെ സമയങ്ങളിൽ ടിപ്പറുകൾ പരക്കംപായുന്നത്.
ആശുപത്രിക്കു മുന്നിൽ നിന്നും കാമ്പ്രത്തുചള്ള ജംഗ്ഷനിലേക്കുള്ള ബൈപ്പാസിലും ടിപ്പറുകൾ പ്രഭാത സമയങ്ങളിൽ മിന്നൽ വേഗത്തിൽ പായുന്നതായി സമീപവാസികൾ ആരോപിക്കുന്നു. പ്രഭാതനടത്തത്തിന് പുത്തൻപാതക്കിരുവശത്തെ യാത്രക്കാർ മെയിൻ റോഡിലൂടെയാണ് നടത്തം.
ആശുപത്രിയിൽ നിന്നും റോഡിനെതിർവശത്തുള്ള ലാബുകളിൽ ടെസ്റ്റിനും മെഡിക്കൽ ഷോപ്പുകളിലേക്ക് റോഡ് മുറിച്ചു കടക്കുന്നതും അപകടഭീഷണിയിലാണ്.
District News
വടക്കഞ്ചേരി: കണ്ണമ്പ്രയിൽ പഞ്ചായത്ത് ഓഫീസിനടുത്തെ വാട്ടർ ടാങ്ക് അപകട ഭീഷണിയിൽ. മുപ്പതടിയിലേറെ ഉയരമുള്ള ടാങ്കിന്റെ പില്ലറുകളുടെ കോൺക്രീറ്റ് തകർന്ന് കമ്പികൾ തുരുമ്പിച്ച് ദ്രവിച്ച നിലയിലാണ്. പല പില്ലറുകളിലും വലിയ വിള്ളലുകളുമുണ്ട്. ടാങ്കിന്റെ അടിഭാഗത്തെ കോൺക്രീറ്റും പൊളിഞ്ഞു വീഴുന്നു. ടാങ്കിനടിയിലും ചുറ്റും കാടുപിടിച്ച നിലയിലാണിപ്പോൾ. പ്രദേശവാസികൾക്കെല്ലാം ജലവിതരണം ഈ ടാങ്കിൽ നിന്നാണ്. ബലക്ഷയത്താൽ ദുർബലമായ ടാങ്കിൽ വെള്ളം നിറയുമ്പോൾ പരിസരത്തുകാർ ഭീതിയേറും. ഇതിനടുത്താണ് കളിസ്ഥലം.
ഇവിടെ ഏത് സമയവും കുട്ടികളുണ്ടാകും. ഇവിടെ വലിയ ദുരന്തം സംഭവിക്കാമെന്ന സ്ഥിതിയാണെന്ന് സമീപവാസികൾ പറയുന്നു. ടാങ്ക് ഏത് ഭാഗത്തേക്ക് തകർന്നുവീണാലും അപകടം ഒഴിവാകില്ലെന്ന സ്ഥിതിയാണ്. ടാങ്ക് പരിശോധിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബിജെപി വടക്കഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റുുമാരായ സി.കെ. അജിത്ത്, പി.കെ. ഗുരു എന്നിവർ ആവശ്യപ്പെട്ടു.
District News
മണ്ണാർക്കാട്: കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരിച്ച കണ്ടമംഗലം അമ്പാഴക്കോട് ഷഹീദ് അസ്മിന്റെ വീട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ സന്ദർശിച്ചു. ഇക്കഴിഞ്ഞ 14ന് അരിയൂർ കനാൽ റോഡിൽ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഉസ്മാൻ-റംല ദമ്പതികളുടെ മകൻ ഷഹീദ് അസ്മിൻ (19) മരിച്ചത്. തിരുവനന്തപുരത്തായിരുന്ന മന്ത്രി മണ്ഡലത്തിലെത്തിയപ്പോഴാണ് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാൻ അമ്പാഴക്കോടിലെ ഷഹീദിന്റെ വീട്ടിലേക്കെത്തിയത്.
ഷഹീദിന്റെ പിതാവ് ഉസ്മാൻ, സഹോദരൻ മുസ്തഫ, മാതൃസഹോദരൻ ഷെരീഫ്, പിതൃസഹോദരൻ അബ്ദു തുടങ്ങിയവരേയും മറ്റുബന്ധുക്കളെയും കണ്ട് മന്ത്രി ആശ്വസിപ്പിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പാറശേരി ഹസൻ, നേതാക്കളായ ഗഫൂർ കോൽകളത്തിൽ, ഹംസ കിളയിൽ, എരുവത്ത് മുഹമ്മദ്, ടി. മൊയ്തുട്ടി ഹാജി, ഹുസൈൻ പുറ്റാനി, എ. സാലിഹ്, നാസർ പുറ്റാനി, എ.കെ. റിയാസ്, ഐനെല്ലി ഷരീഫ് തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
District News
ചൂണ്ടൽ: മേഖലയിൽ തെരുവുനായയുടെ ആക്രമണം രൂക്ഷമാകുന്നു. വെട്ടുകാട് മരംമുറിക്കാനെത്തിയ അതിഥി തൊഴിലാളിക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റ ഇദ്ദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം. തെരുവുനായയ്ക്ക് പേവിഷബാധയുണ്ടോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
അതിഥി തൊഴിലാളിയെ ആക്രമിച്ചതിനുപുറമെ ഈ മേഖലകളിലെ നിരവധി വളർത്തുമൃഗങ്ങളെയും നായ കടിച്ചുപരിക്കേൽപ്പിച്ചിട്ടുണ്ട്. അക്രമകാരിയായ നായ നാട്ടുകാർക്കിടയിലും വളർത്തുമൃഗങ്ങൾക്കും ഭീഷണി സൃഷ്ടിച്ചതോടെ, നാട്ടുകാർ ഒത്തുചേർന്ന് നായയെ പിടികൂടി താൽക്കാലിക കൂട്ടിൽ അടച്ചു.
ചൂണ്ടൽ പഞ്ചായത്ത് മേഖലയിൽ തെരുവുനായ ശല്യം തുടരുകയാണ്. നായശല്യം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞദിവസം പഞ്ചായത്തിലെ ഒരു സ്കൂളിന് അവധി നല്കി. മേഖലയിലെ തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
District News
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിലെ ഉദ്യോഗസ്ഥ അനാസ്ഥയും കെടുകാര്യസ്ഥതയും കാരണം ആംബുലൻസ് സർവീസ് അടക്കമുള്ള സേവനങ്ങളിൽ നരകയാതന.
മുള്ളൂർക്കര ഇരുനിലംകോട് സ്വദേശികളായ ദമ്പതികളുടെ ഒൻപതുവയസുള്ള മകളെ കഴിഞ്ഞദിവസം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ, ഡ്രൈവറില്ലാത്തതിനാൽ ആംബുലൻസ് സേവനം ലഭിച്ചില്ല. കടുത്ത പനിയെ തുടർന്ന് മൂന്നുദിവസമായി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞദിവസം പെട്ടെന്ന് മെഡിക്കൽ കോളജിലേക്ക് റഫർചെയ്യുകയായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവ് മുള്ളൂർക്കരയിലെ വാർഡ് മെന്പറെ വിവരം അറിയിക്കുകയും ജനപ്രതിനിധികൾ ഇടപെട്ട് വടക്കാഞ്ചേരിയിലെ ആക്ട്സ് ആംബുലൻസ് വരുത്തിയ ശേഷമാണ് കുട്ടിയെ മെഡിക്കൽ കോളജിലേക്കെത്തിച്ചത്.
രണ്ട് ആംബുലൻസുകൾ ആശുപത്രിയിൽ കിടക്കുകയും അത് ഓടിക്കാൻ നാലോളം ഡ്രൈവമാർ ശമ്പളം വാങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനങ്ങളോട് ഈ ക്രൂരത.
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ഡ്രൈവർമാരില്ലാത്ത പ്രശ്നം നിത്യസംഭവമായിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. താലൂക്ക് ആശുപത്രിയിൽനിന്നു ജില്ലാ ആശുപത്രിയായി ഉയർത്തിയെങ്കിലും ഇപ്പോഴും ഒരു സാധാരണ താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങൾപോലും ഇവിടെ ലഭ്യമല്ല. എന്തു കേസ് വന്നാലും പ്രാഥമികചികിത്സപോലും നൽകാതെ മെഡിക്കൽ കോളജിലേക്ക് റഫർചെയ്ത് കൈയൊഴിയുന്നത് ഇവിടുത്തെ പതിവുകാഴ്ചയാണ്.
കോടികൾ ചെലവഴിച്ച് നിർമിച്ച അത്യാധുനിക ഒപി ബ്ലോക്ക് ഉദ്ഘാടനംകഴിഞ്ഞിട്ടും ഇപ്പോഴും രോഗികൾക്കായി തുറന്നു നൽകിയിട്ടില്ല. നിലവിൽ കുടുസായ പഴയ കെട്ടിടത്തിലാണ് ഒപിയും മറ്റ് വിഭാഗങ്ങളും പ്രവർത്തിക്കുന്നത്. ഒപി ടിക്കറ്റ് എടുക്കാനും ഫാർമസിയിലും ലാബിലും മണിക്കൂറുകളോളം വരിനിൽക്കേണ്ട അവസ്ഥയാണ്. വയോധികർക്കും കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർക്കും ഇരിക്കാൻപോലും ഇവിടെ കസേരകളോ, സ്ഥലമോ ഇല്ലന്നതാണ് സത്യം. അടിയന്തര ഘട്ടങ്ങളിൽ ആശ്രയിക്കേണ്ട കാഷ്വാലിറ്റിയിൽ സ്ഥലസൗകര്യം കുറവാണ്. ആവശ്യത്തിന് ബെഡുകളില്ല. രാത്രികാലങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ ചെലവിൽ സ്കാനിംഗ് നടത്താനുള്ള സംവിധാനങ്ങൾ ഇവിടെയില്ല.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ആംബുലൻസ് ഡ്രൈവറെ അടിയന്തരമായി നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ് കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ ഭാരവാഹികൾ ആരോഗ്യ വകുപ്പ് മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ജില്ലാ കളക്ടർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ്.
District News
തൃശൂർ: മേയറുടെ റിലീഫ് ഫണ്ടിൽനിന്ന് കാൻസർ, ഡയാലിസിസ്, മറ്റു ഗുരുതര രോഗബാധിതർക്കായുള്ള സഹായവിതരണത്തിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു.
വിവിധ ഡിവിഷനുകളിലെ 37 പേർക്കാണു സഹായം നല്‍കിയത്. ശുചീകരണത്തൊഴിലാളിയായിരിക്കെ അപകടത്തിൽ മരിച്ച മജീദിന്റെ ഭാര്യക്കു സമാശ്വാസധനമായി കോർപറേഷൻ അനുവദിച്ച അഞ്ചുലക്ഷം രൂപയും മേയർ കൈമാറി.
മേയർ റിലീഫ് ഫണ്ട് വിതരണത്തിന്റെ ആദ്യഘട്ടത്തിൽ 35 പേർക്കു സഹായം നല്‍കിയിരുന്നു. മേയർ പങ്കെടുക്കുന്ന പരിപാടികളിൽ സംഘാടകർ സമ്മാനിക്കുന്ന ഉപഹാരങ്ങൾ ഒഴിവാക്കിയാണു മേയർ റിലീഫ് ഫണ്ടിലേക്കു ധനസമാഹരണം നടത്തുന്നത്.
ഡെപ്യൂട്ടി മേയർ എ. പ്രസാദ് അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വില്ലി ജിജോ, ജേക്കബ് പുലിക്കോട്ടിൽ, കെ. ഗോപാലകൃഷ്ണൻ, ഷീനചന്ദ്രൻ, കോർപറേഷൻ സെക്രട്ടറി വി.പി. ഷിബു എന്നിവർ പങ്കെടുത്തു.
District News
മുണ്ടൂര്‍: മൗണ്ട് കാര്‍മല്‍ ഇടവക സിഎല്‍സി ഒരുക്കുന്ന ഓര്‍ത്തൂസ് സാങ്ക്ത്തോരും 2k26 വിശുദ്ധരുടെ 1500 തിരുശേഷിപ്പുകളുടെ പ്രദർശനവും ശ്രദ്ധേയമാകുന്നു. എക്സിബിഷൻ ഇടവക വികാരി ഫാ. ബാബു അപ്പാടന്‍ ഉദ്ഘാടനംചെയ്തു.
ഓര്‍ത്തൂസ് സാങ്ക്ത്തോരും അഥവാ വിശുദ്ധരുടെ പൂന്തോട്ടം എന്ന ഈ പരിപാടിയിൽ ഇത്രയധികം വിശുദ്ധരുടെ തിരുശേഷിപ്പുകൾ ഒരുമിച്ചുവരുന്നത് അത്യപൂർവമാണെന്ന് അസി. വികാരി ഫാ. ഡെറിൻ അരിമ്പൂർ അറിയിച്ചു. സമാപനദിനമായ ഇന്ന് രാവിലെ ഏഴുമുതല്‍ രാത്രി 8.30വരെ തിരുശേഷിപ്പുകള്‍ വണങ്ങി പ്രാര്‍ഥിക്കുന്നതിനുള്ള അവസരമുണ്ടാകും. രാവിലെ 5.30നും 6.45നും 10നും വൈകീട്ട് അഞ്ചിനും വിശുദ്ധ കുര്‍ബാനയുണ്ടാകും.
ഇഷ്ടവിശുദ്ധരോടൊപ്പം സെല്‍ഫി എടുക്കുന്നതിനുള്ള സൗകര്യം, വിശുദ്ധരെക്കുറിച്ച് കൂടുതലറിയാന്‍ വായനാമുറി, ഈശോയുടെയും ശിഷ്യരുടെയും ജീവിതം അവതരിപ്പിക്കുന്ന 'ദ ചോസണ്‍' എന്ന സിനിമ പ്രദര്‍ശനം എന്നിങ്ങനെ ആകര്‍ഷകമായ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ജനറൽ കൺവീനർ ബസാനിയോ ജോസഫ്, ജോ.കൺവീനർ സി.എ. ജോൺസൺ, പ്രോഗ്രാം കൺവീനർമാരായ എൽ. റോയ്, ബെനറ്റ്, സിസ്റ്റർ സിൻസി ജോസഫ്, സിസ്റ്റർ ഡെയ്സി വർഗീസ്, പി. സിജോ, അലൻ ആന്റോ, ആൽവിറ്റ് തുടങ്ങിയവർ നേതൃത്വം കൊടുക്കുന്നു.
District News
ചാവക്കാട്: നഗരസഭ മണത്തലയിൽ ആരംഭിക്കുന്ന തെരുവുനായ വന്ധ്യംകരണ കേന്ദ്രം നാളെ തുറക്കുമെന്ന് നഗരസഭ ചെയർപഴ്സൺ എ.എച്ച്. അക്ബർ, വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ മുനിസിപ്പൽതലത്തിൽ ചാവക്കാടാണ് ആദ്യത്തെ എബിസി സെന്റർ വരുന്നത്.
നഗരസഭയുടെ അധീനതയിലുള്ള വെറ്ററിനറി ബ്ലോക്കിൽ ജില്ലാപഞ്ചായത്ത് 45 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിർമിച്ചത്. മൂന്നുമാസംകൊണ്ട് 300 നായ്ക്കളെ വന്ധ്യംകരണം ചെയ്യാൻ നഗരസഭ എട്ടുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
നായയെ പിടിച്ചുകൊണ്ടുവന്ന് വന്ധ്യംകരണംനടത്തി ഏഴുദിവസത്തെ ചികിത്സയ്ക്കുശേഷം പിടിച്ച സ്ഥലത്തുതന്നെ വിടാൻ 2,600 രൂപയാണ് ഒരു നായ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഗുരുവായൂർ, കുന്നംകുളം നഗരസഭകളും മറ്റ് 11 പഞ്ചായത്തുകളൾക്കും ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് പദ്ധതി. നാളെ രാവിലെ 10.30ന് എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനംചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി. യതീന്ദ്രദാസ്, കെ.എച്ച്. സലാം, ലിഷാ മത്രംകോട്ട്, സെക്രട്ടറി പി.പി. റിഷ്മ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
District News
ചാവക്കാട്: കാട്ടുപന്നിയുടെ ശല്യത്തെ തുടർന്ന് ഒരാഴ്ചയായി തീരമേഖലയിൽ വിളനാശം വ്യാപകമായി. മണത്തല പുളിച്ചിറ കെട്ട്, ബേബി റോഡ് പരിസരങ്ങളിൽ കാട്ടുപന്നി ശല്യം മൂലം ജനങ്ങൾ ഭീതിയിലാണ് മുണ്ടന്തറ സുധീർ ബാബുവിന്റെ 15 വാഴകളാണ് നശിച്ചത്. കൂർക്കപറമ്പിൽ ദിനമാണി, രാജൻ, കണ്ടരാശേരി അശോകൻ, പൂത്തേടത്ത് സരോജ എന്നിവരുടെ വാഴകളും മറ്റ് കൃഷികളും നശിപ്പിച്ചു.
കാട്ടുപന്നിയെ വെടിവച്ച് കൊല്ലണമെന്നാണ് കർഷകരുടെ ആവശ്യം. വിളനാശ വിവരമറിഞ്ഞ് പല തവണ വെടിവയ്ക്കാൻ ഷൂട്ടർമാർ എത്തിയെങ്കിലും പന്നികൾ രക്ഷപ്പെടുകയാണെന്ന് നഗരസഭാധ്യക്ഷൻ എ.എച്ച്. അക്ബർ പറഞ്ഞു.
District News
തൃശൂർ: മണ്ണുത്തി ഡോണ്‍ ബോസ്കോ കോളജിന്റെ 2026-ലെ ബിരുദദാനച്ചടങ്ങായ ക്രിസാലിസ് കോണ്വോക്കേഷൻ സെറിമണി 2026 കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. കാലിക്കട്ട് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. കെ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. നൂറ്റന്പതോളം വിദ്യാർഥികൾക്ക് അദ്ദേഹം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കോളജ് റെക്ടറും മാനേജരുമായ ഫാ. സിറിൽ എടമന അധ്യക്ഷത വഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ജിമ്മി ജോസ്, വൈസ് റെക്ടർ ഫാ. ദേവസിക്കുട്ടി കൊല്ലംകുടിയിൽ, അക്കാദമിക് കോർഡിനേറ്ററും വൈസ് പ്രിൻസിപ്പലുമായ മിനു തോമസ്, ഐക്യുഎസി കോർഡിനേറ്റർ എന്നിവർ പ്രസംഗിച്ചു. അക്കാദമിക് പ്രൊസഷനോടെ ആരംഭിച്ച ചടങ്ങിൽ രംഗപൂജ, ബിരുദപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം, ഫോട്ടോ സെഷൻ, ക്യാപ് ടോസിംഗ് എന്നിവയും നടന്നു.
District News
ചാലക്കുടി: വീരൻചിറയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലെ കമ്പിവേലിയുടെ നെറ്റിൽ കുടുങ്ങിയ ഈനാംപേച്ചിയെ വനപാലകർ രക്ഷപ്പെടുത്തി . ഈനാംപേച്ചിയെ കണ്ട വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ മധു , ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.ടി വിഷ്ണു ഫോറസ്റ്റ് വാച്ചർ നടരാജൻ, ചാലക്കുടി ഫോറസ്റ്റ് മൊബൈൽ പാർട്ടി വൈൽഡ്ലൈഫ് റെസ്ക്യൂവർ ദീപു, വാച്ചർ ഷിനോയ്, ഡ്രൈവർ ഷഫീക് എന്നിവരടങ്ങിയ സംഘമാണ് നേതൃത്വം നൽകിയത്.
District News
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്് ആര്‍തര്‍ വിന്‍സന്റ്് അനുസ്മരണം കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, ജില്ലാ സെക്രട്ടറിമാരായ സേതുമാധവന് പറയംവളപ്പില്‍, പി.ടി. ജോര്‍ജ്, സിജോയ് തോമസ്, നഗരസഭ കൗണ്‍സിലര്‍ മാഗി വിന്‍സെന്റ്്, കെ. സതീഷ്, വിനീത് വിന്‍സന്റ്, വിനോദ് ചേലൂക്കാരന്‍, ഷൈനി ജോജോ, ഫിലിപ് ഒളാട്ടുപുറം, അഷറഫ് പാലിയത്താഴത്ത്, നൈജു ആളൂര്‍, എ.ഡി. ഫ്രാന്‍സിസ്, ടി.കെ. അഫ്സല് എന്നിവര്‍ പ്രസംഗിച്ചു.
District News
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (ഓട്ടോണമസ്) മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹായത്തോടെ ലോക് വിതാ സേതു ഇനിഷ്യേറ്റീവ് സംഘടിപ്പിച്ചു.
വിവിധ തരത്തിലുള്ള കെട്ടിടനിര്‍മാണ സാമ്പത്തികധനസഹായങ്ങളെക്കുറിച്ചും ലോണുകളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുന്ന ഈ പരിപാടിയുടെ ആദ്യഘട്ടം കോളജ് നിലനില്‍ക്കുന്ന കൊടകര ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ മുഴുവന്‍ നിവാസികള്‍ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങുക എന്നതാണ്.
കൊടകര പഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശേരി ഉദ്ഘാടനം നിര്‍വഹിച്ചു. സഹൃദയ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ജോജി കല്ലിങ്ങല്‍ അധ്യക്ഷനായിരുന്നു.
തുടര്‍ന്നുള്ള രണ്ടുഘട്ടങ്ങളിലായി വിവിധ സാമ്പത്തിക ധനസഹായപദ്ധതികളെക്കുറിച്ചും സംസ്ഥാന, കേന്ദ്ര ഗവണ്മെന്റ് പദ്ധതികളെക്കുറിച്ചും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയും അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയുമാണ് ഈ ഔട്ട് റീച്ച് പദ്ധതിയിലൂടെ മാനേജ്മെന്റ്് ഡിപ്പാര്‍ട്ടുമെന്റിലെ അധ്യാപകരും വിദ്യാര്‍ഥികളും ലക്ഷ്യമിടുന്നതെന്ന് വകുപ്പധ്യക്ഷന് സാവിയോ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് അറിയിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ, അധ്യാപകരായ സീന ആലപ്പാട്ട്, റോഷ്ന റോയ് എന്നിവരും പങ്കെടുത്തു.
District News
ചാലക്കുടി: മർച്ചന്റ്സ് അസോസിയേഷൻ വനിതാവിംഗ് കർക്കടക ഫസ്റ്റ് നടത്തി. വനിതാവിംഗ് പ്രസിഡന്റ് സിന്ധു ബാബു അധ്യക്ഷത വഹിച്ചു.
എസ്എച്ച് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഐറിൻ ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ മുഖ്യാതിഥിയായിരുന്നു.
മർച്ചന്റ്സ് അസോസിയേഷൻ വനിതാവിംഗ് ജില്ലാ പ്രസിഡന്റ് ഷൈന ജോർജ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. ഡി. ഡേവിസ്, സിനി സന്തോഷ്, എൻ. എ. ഗോവിന്ദൻകുട്ടി, ഡേവിസ് വെളിയത്ത്, ആന്റോ മേനാച്ചേരി, യൂത്ത്വിംഗ് പ്രസിഡന്റ് ടി.ബി. ബിനു, സെക്രട്ടറി പ്രവീൺ, വാർഡ് കൗൺസിലർ അൽഫോ ൻസാ ചാക്കോ, വനിതാവിംഗ് ജനറൽ സെക്രട്ടറി ഷാജി ആന്റോ എന്നിവർ പ്രസംഗിച്ചു.
District News
ഇരിങ്ങാലക്കുട: ദശരഥപുത്രന്മാരായ ശ്രീരാമനും ഭരതനും ലക്ഷ്മണനും ശത്രുഘ്നനും കുടികൊള്ളുന്ന നാലുക്ഷേത്രങ്ങള്‍ ഒരേദിവസം ദര്‍ശിക്കുന്നത് ആത്മനിര്വൃതിക്കായുള്ള പുണ്യതീര്ഥാടനമാണെന്ന് അഡ്വ. തോമസ് ഉണ്ണി യാടന്‍ എംഎല്‍എ. പായമ്മല്‍ ശ്രീ ശത്രുഘ്നസ്വാമി ക്ഷ േത്രനടയില് നാലമ്പല ദര്‍ശന തീര്‍ഥാടനം ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ ക്ഷേത്രവും ഒരു സ്വതന്ത്ര ദേവാലയം ആണെങ്കിലും നാലും ചേര്‍ന്ന് ഒരു സമ്പൂര്‍ണഭക്തി വൃത്തം ഉണ്ടാക്കുന്നുവെന്നും ഈ ക്ഷേത്രങ്ങളില്‍ ഒരേദിവസം ദര്‍ശനം നടത്തുന്നത് സര്‍വൈശ്വര്യങ്ങള്‍ നല്‍കുമെന്നാണു വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പിള്ളി തരണനല്ലൂര്‍ പ്രദീപ് നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു.
പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, ബ്ലോക്ക് പഞ്ചായത്തംഗം ജിതിന്, പഞ്ചായത്തംഗങ്ങളായ രഞ്ജിനി ശ്രീകുമാര്‍, രാജേഷ് തുമ്പരത്തി, ഐ.പി. ജയന്, ഇ.കെ. രമേ ഷ് എന്നിവര്‍ പ്രസംഗിച്ചു.
District News
തൃശൂർ: ജനങ്ങളോട് എങ്ങനെ പെരുമാറണമെന്നതിന്റെ മാതൃകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നു മന്ത്രി എ.പി. അനിൽകുമാർ. കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന ഉമ്മൻ ചാണ്ടി സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തിൽ പ്രയാസം അനുഭവിക്കുന്നവരെ ചേർത്തുനിർത്തി സഹായങ്ങൾ നല്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. യഥാർഥ പൊതുപ്രവർത്തനമെന്ന പ്രത്യയശാസ്ത്രത്തിന്റെ വക്താവായിരുന്നു ഉമ്മൻചാണ്ടിയെന്നും അനിൽകുമാർ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. രാജൻ ജെ. പല്ലൻ എംഎൽഎ, ഒ. അബ്ദുറഹ്മാൻകുട്ടി, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, അനിൽ അക്കര, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശേരി, കെ.വി. ദാസൻ, കെ.ബി. ശശികുമാർ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ജോണ്‍ ഡാനിയൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
തൃശൂർ: ഭൂമി തരംമാറ്റം, പട്ടയം അനുവദിക്കൽ എന്നിവ സുഗമമാക്കുവാൻ ചട്ടഭേദഗതി ആവശ്യമെങ്കിൽ നടപ്പാക്കുമെന്നു മന്ത്രി എ.പി. അനിൽകുമാർ. പല നിയമങ്ങളും നടപ്പാക്കുന്പോഴാണു പ്രായോഗിക ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെടുന്നത്.
ഇത്തരം പ്രതിസന്ധികൾ മറികടക്കാൻ ഭേദഗതികളും പ്രത്യേക ഉത്തരവുകളും ആവശ്യമായിവരും. സംസ്ഥാനത്തെ 14 ജില്ലകളിലെയും അവലോകനയോഗങ്ങൾ പൂർത്തിയായശേഷം ഉദ്യോഗസ്ഥർ മുന്നോട്ടുവയ്ക്കുന്ന പ്രായോഗികനിർദേശങ്ങളും നിയമഭേദഗതികളും പരിശോധിച്ച് ആവശ്യമായ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കും.
നാട്ടിലുണ്ടാകുന്ന ഏതു കാര്യത്തിനും റവന്യൂവകുപ്പ് ഉദ്യോ ഗസ്ഥരുടെ പങ്കാളിത്തം അനിവാര്യമാണ്. എല്ലാ അപേക്ഷയിലും അനുകൂല തീർപ്പുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഓഫീസുകളിലെത്തുന്ന ജനങ്ങളെ ക്ഷമയോടെ കേൾക്കാനും അവരെ സമാശ്വസിപ്പിക്കാനുമുള്ള സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും മന്ത്രി നിർദേശിച്ചു. നൂറുദിന കർമപരിപാടിയുടെ ഭാഗമായി 25,000ത്തിലധികം ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാനാണു വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലയിൽ 200 പട്ടയങ്ങൾ വിതരണംചെയ്യുകയാണു ലക്ഷ്യമെന്നും റവന്യൂവകുപ്പ് ജില്ലാതല അവലോകനയോഗത്തിൽ അധ്യക്ഷതവഹിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഡയറക്ടർ ഓഫ് സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ് ജെ.ഒ. അരുണ്‍, റവന്യൂമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി.കെ. ജയശ്രീ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എം. സന്ദീപ്, അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
District News
കൊരട്ടി: കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് കൊരട്ടി ഗ്രാമപഞ്ചായത്തിന്റെ നിവേദനം. നവീകരിച്ച ചാലക്കുടി റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയപ്പോഴാണു മന്ത്രിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രമണ്യൻ നിവേദനം സമർപ്പിച്ചത്. കോവിഡ് മഹാമാരിക്കുമുന്‍പ് കൊരട്ടി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടായിരുന്ന കോട്ടയം-നിലന്പൂർ, നിലന്പൂർ-കോട്ടയം, ഗുരുവായൂർ-പുനലൂർ ട്രെയിനുകളുടെ സ്റ്റോപ്പുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.
ഇതു സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിന്റെ പകർപ്പും അദ്ദേഹത്തിനു കൈമാറി. കോവിഡ് കാലത്ത് താൽക്കാലികമായി നിർത്തലാക്കിയ സ്റ്റോപ്പുകൾ പിന്നീട് പുനഃസ്ഥാപിക്കാത്തത് ആയിരക്കണക്കിനു യാത്രക്കാർക്ക് വലിയ യാത്രാദുരിതം സൃഷ്ടിക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഇൻഫോപാർക്ക്, കിൻഫ്രാ പാർക്ക്, മറ്റു വ്യവസായസ്ഥാപനങ്ങൾ, തീർഥാടനകേന്ദ്രങ്ങൾ, ത്വക് രോഗാശുപത്രി എന്നിവ ഉൾപ്പെടെ ദിവസേന ആയിരക്കണക്കിന് ആളുകൾ എത്തുന്ന പ്രധാനകേന്ദ്രമാണ് കൊരട്ടിയെന്നും പഞ്ചായത്ത് വ്യക്തമാക്കി.
District News
മാള: നാടിനെയൊന്നാകെ മുൾമുനയിലാഴ്ത്തിയ അച്ഛനെയും മൂന്നുമക്കളെയും കാണാതായ സംഭവത്തിന് മണിക്കൂറുകൾക്കകം ശുഭപര്യവസാനം. സ്കൂളിലേക്കു പോകുകയാണെന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അച്ഛനെയും 11, ഒന്‍പത്, ആറ് വയസുകാരായ മൂന്നു മക്കളെയും അതിവേഗവും കൃത്യതയാർന്നതുമായ അന്വേഷണത്തിലൂടെ സുരക്ഷിതരായി കണ്ടെത്തി മാള പോലീസ്.
രാവിലെ വീട്ടിൽ നിന്നിറങ്ങിയ നാലുപേരും വൈകിയും തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ മാള പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതോടെ റൂറൽ എസ്പി മുഹമ്മദ് നദിമുദീന്റെയും ഡിവൈഎസ്പി സന്തോഷ് കുമാറിന്റെയും മേൽനോട്ടത്തിൽ മാള പോലീസ് പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
സൈബർ ട്രാക്കിംഗിന്റെ അടിസ്ഥാനത്തിൽ ഇവർ ആദ്യം ആലപ്പുഴയിലെ കൃപാസനത്തിൽ എത്തിയതായും പിന്നീട് എറണാകുളം ജില്ലയിലെ പിറവത്തേക്കു പോയതായും പോലീസ് തിരിച്ചറിഞ്ഞു.
ഉടൻ പിറവം പോലീസുമായി ബന്ധപ്പെട്ടു. പിറവം സിഐ മഹേഷിന്റെയും സംഘത്തിന്റെയും മാള പോലീസിന്റെയും സംയുക്ത നീക്കത്തിലൂടെ മണിക്കൂറുകൾക്കകം അച്ഛനെയും മൂന്നു മക്കളെയും സുരക്ഷിതരായി കണ്ടെത്തുകയായിരുന്നു.
ആളൂർ എസ്എച്ച്ഒ കെ.വി. ഹരിക്കുട്ടൻ, മാള എസ്ഐ വിശാഖ് കെ. വിശ്വൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐമാരായ ബാബു, ഫൈസൽ കോറോത്ത്, മുഹമ്മദ് ബാഷി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിബിൻ, എയ് ഞ്ചൽ, കൃഷ്ണദാസ്, സിപിഒമാരായ ആകാശ്, കിരണ്‍, ഹരികൃഷ്ണ, ഡ്രൈവർ ജവഹർ എന്നിവരാണ് ഉണ്ടായിരുന്നത്.
District News
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിലെ ഇഡി കുറ്റപത്രത്തിൽ സിപിഎമ്മിനെ പ്രതിചേർത്തതു ബിജെപിക്കുവേണ്ടിയുള്ള കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ പകപോക്കലാണെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഇഡി നൽകിയ കുറ്റപത്രത്തിൽ സിപിഎം 68-ാം പ്രതിയാണ്. കേസ് പരിഗണിക്കുന്ന 21നു തൃശൂർ ജില്ലാ സെക്രട്ടറി എന്ന നിലയിൽ കൊച്ചിയിലെ പിഎംഎൽഎ കോടതിയിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ചിട്ടുണ്ട്. കേരളചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയപാർട്ടിയെ ക്രിമിനൽകേസിൽ പ്രതിയാക്കുന്നത്. ഇതിനെതിരേ നാളെ വൈകീട്ട് അഞ്ചിനു തൃശൂർ ഇഎംഎസ് സ്ക്വയറിൽ സംഘടിപ്പിക്കുന്ന ജില്ലാതല പ്രതിഷേധസംഗമം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്നു കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു.
മയക്കുമരുന്ന് ഉത്പാദനവും വിപണനവും തടയാനും കള്ളപ്പണം വെളുപ്പിക്കൽ ഇല്ലാതാക്കാനുമായാണു കർശനവ്യവസ്ഥകളുള്ള പിഎംഎൽഎ നിയമം പാർലമെന്റിൽ കൊണ്ടുവന്നത്. എന്നാൽ ഈ നിയമം രാഷ്ട്രീയപാർട്ടികൾക്കെതിരേ പ്രയോഗിക്കുന്നതു ജനാധിപത്യവിരുദ്ധവും കേന്ദ്രസർക്കാരിന്റെ നേരത്തെയുള്ള പ്രസ്താവനകൾക്കു വിരുദ്ധവുമാണ്. തങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന പ്രതിപക്ഷകക്ഷികളെ ഭയപ്പെടുത്താനും സമ്മർദത്തിൽ വഴങ്ങാത്തവരെ ജയിലിലടയ്ക്കാനുമുള്ള നീക്കമാണിത്. ഡൽഹി മദ്യനയക്കേസിൽ ആംആദ്മി പാർട്ടിയെ ഇപ്രകാരം പ്രതിയാക്കിയതും കേജരിവാളിനെതിരേ ഈ നിയമം പ്രയോഗിച്ചതിനെയും സുപ്രീംകോടതി വിമർശിച്ചിരുന്നതായും അബ്ദുൾഖാദർ ചൂണ്ടിക്കാട്ടി. രാജ്യത്തെ നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും എന്നാൽ രാഷ്ട്രീയ പാർട്ടിയെ പ്രതിചേർത്ത നടപടിക്കെതിരേ ജനങ്ങളെ അണിനിരത്തി ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുമെന്നും അബ്ദുൾഖാദർ വ്യക്തമാക്കി.
District News
ഒല്ലൂർ: മരത്താക്കരയിൽ ടോറസ് ടിപ്പർലോറിക്കു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 16 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെല്ലാം ബസ് യാത്രക്കാരാണ്. ചേർത്തലയിൽനിന്നു പഴനിയിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ടോറസ് ലോറിക്കുമുന്നിൽ പോവുകയായിരുന്ന പിക്കപ്പ്വാൻ അപ്രതീക്ഷിതമായി നിർത്തിയതോടെ പിന്നിൽ വന്ന ടോറസ് ലോറിയും കെഎസ്ആർടിസി ബസും അപകടത്തിൽപ്പെടുകയായിരുന്നു.
പരിക്കേറ്റവരെ തൃശൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ സിദിലിന്റെ കാലിനു പരിക്കേറ്റു. ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ബസിനുള്ളിൽ കാൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഒല്ലൂർ പോലീസ് സ്ഥലത്തെത്തി.
District News
തൃശൂർ: സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിൽ ഹൈക്കോടതിയുടെയും കേരളാ ലീഗൽ സർവീസ് അഥോറിറ്റിയുടെയും (കെൽസ) നേതൃത്വത്തിൽ സന്ദർശനം നടത്തി. ഹൈക്കോർട്ട് ജഡ്ജി ശോഭ അന്നമ്മ ഈപ്പന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. എല്ലാ വാർഡുകളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് ജീവനക്കാരുമായും ചർച്ച നടത്തി.
വിക്ടിം റൈറ്റ്സ് സെന്റർ കെൽസ ജില്ല ജഡ്ജി അനിൽ, പ്രോജക്ട് കോഓർഡിനേറ്റർ പാർവതി മേനോൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ. ബേബി ലക്ഷ്മി, ഹൈക്കോടതിയിൽ നിന്നുള്ള അഭിഭാഷകർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
District News
തൃശൂർ: സെൻസസ് 2027ന്റെ ഭാഗമായി കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്ക് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
സെന്റ് അലോഷ്യസ് കോളജിലെ നഫീസത്ത്, കുട്ടനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളജിലെ അഖില, വിമല കോളജിലെ എ.എസ്. വർഷ, സെന്റ് മേരീസ് കോളജിലെ മീനാക്ഷി, സെന്റ് തോമസ് കോളജിലെ തബ്ഷീർ, ക്രൈസ്റ്റ് കോളജിലെ ആര്യ, നാട്ടിക എസ്എൻ കോളജിലെ ഷാമില, ചേർപ്പ് ജിവിഎച്ച്എസ്എസിലെ ടി. ശ്രീഹർഷ എന്നിവർ വിജയികളായി.
ജില്ലയിലെ സെൻസസ് മാസ്റ്റർ ട്രെയിനർമാരായ ഡോ. ടി.എൽ. സോണി, ഡോ. ഫ്രാൻസിസ് ടി. ഫ്രാങ്കോ, രഞ്ജിത്ത് വർഗീസ് എന്നിവർക്കു സർട്ടിഫിക്കറ്റുകൾ നൽകി. സെൻസസ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ വിഭ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ സജിത, ജില്ലാ സെൻസസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
District News
ഗുരുവായൂർ: ക്ഷേത്രം കൊടിമരത്തിന്റെ ഇരുവശത്തും അയ്യപ്പക്ഷേത്രസമീപത്തും പടിഞ്ഞാറെനടയിലുമായി സ്ഥാപിച്ചിരുന്ന നാലു ദീപസ്തംഭങ്ങൾ നവീകരിച്ചു സമർപ്പിച്ചു.
ദീപാരാധനയ്ക്കുമുന്പ് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ടേറ്റർ എം. രാധ, അസി. മാനേജർ ലെജുമോൾ, ഓതിക്കൻ കക്കാട് വാസുദേവൻ നന്പൂതിരി, ദീപസ്തംഭം വഴിപാടായി നവീകരിച്ച് സമർപ്പിച്ച ഒ.പി. അച്യുതൻകുട്ടി എന്നിവർ ചേർന്നു തിരി തെളിയിച്ചു.
District News
കണമല: കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട ഫയർഫോഴ്സ് വാഹനം റോഡിൽ നിർത്തിയിരുന്ന വാഹനങ്ങളിൽ ഇടിച്ചുകയറി മറിഞ്ഞ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു.
തിരുവല്ല അഗ്നിരക്ഷാനിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രഞ്ജിത്ത് കുമാർ (39) ആണ് മരിച്ചത്. കൊല്ലം ആയൂർ സ്വദേശിയാണ്. അപകടത്തിൽ ഫയർഫോഴ്സ് ജീവനക്കാർ ഉൾപ്പെടെ ആറു പേർക്കു പരിക്കേറ്റു.
ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ ചേര്‍ത്തല സ്വദേശി ജോബിന് വര്‍ഗീസ് (42), നെയ്യാറ്റിന്‍കര സ്വദേശി രാംലാല്‍ (41 ), മണ്ണഞ്ചേരി സ്വദേശി കെ.ബി. ഹാഷിം (44), വാമനപുരം സ്വദേശി വി.ആര്. അഭിലാഷ് (44), ചേര്‍ത്തല സ്വദേശി വി. അഭിലാഷ് (46), ഫോറസ്റ്റ് ഓഫീസര്‍ ഇടകടത്തി സ്വദേശി ഫ്രണ്ട് (58)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ തുലാപ്പള്ളി ആലപ്പാട് ജംഗ്ഷനിലാണ് അപകടം. ശബരിമല ഡ്യൂട്ടിക്കായി പോവുകയായിരുന്ന വാഹനത്തിൽ ഏഴ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന തമിഴ്നാട്ടിൽനിന്നുള്ള ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽ പൂർണമായും തകർന്നു. കണമല ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാർ വന്ന വനം വകുപ്പിന്റെ നിർത്തിയിട്ടിരുന്ന ജീപ്പിലും മറ്റൊരു ജീപ്പിലും ഫയർഫോഴ്സ് വാഹനം ഇടിച്ചിരുന്നു. നിർത്തിയിട്ടിരുന്ന ഈ വാഹനങ്ങളിൽ ആളുകൾ ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ഫയർ ഫോഴ്സിന്റെ വാഹനം മറിഞ്ഞ ഉടനെ അഞ്ച് ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങാൻ സാധിച്ചു. കുടുങ്ങിക്കിടന്ന രണ്ട് ഉദ്യോഗസ്ഥരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇവരിൽ സാരമായി പരിക്കേറ്റ രഞ്ജിത്ത് കുമാറാണ് കോട്ടയം മെഡിക്കൽ കോളജിൽ മരണപ്പെട്ടത്.
മറ്റ് ഉദ്യോഗസ്ഥർക്ക് നിസാര പരിക്കുകളാണുള്ളത്. വനം വകുപ്പിന്റെ ജീപ്പിലും മറ്റ് വാഹനങ്ങളിലുമുണ്ടായിരുന്നവർ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് സ്ഥലത്ത് ഗതാഗത തടസമുണ്ടായെങ്കിലും പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് സ്ഥിതി നിയന്ത്രിച്ചു.
കർക്കടകത്തിന്റെ ആദ്യ ദിവസങ്ങളിൽ ശബരിമല ദർശനത്തിനായി തീർഥാടകർ ഏറെ എത്തുന്നതിനാൽ പമ്പ റൂട്ടിൽ തിരക്കേറെയാണ്. തുലാപ്പള്ളി വഴി പമ്പയിലേക്കുള്ള കുത്തനെ കയറ്റം നിറഞ്ഞ എളുപ്പമാർഗമായ റോഡിൽ മരണങ്ങൾ ഉൾപ്പടെ ഒട്ടേറെ അപകടങ്ങൾ മുമ്പ് സംഭവിച്ചിട്ടുണ്ട്. ഇത് മുൻനിർത്തി ഈ റോഡിൽ തീർഥാടക വാഹനങ്ങൾ കടത്തിവിടാറില്ല. ഫയർ ഫോഴ്സ് വാഹനം വന്നത് അപകടകരമായ ഈ വഴിയിലാണ്
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
District News
ഗാന്ധിനഗർ: സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ നാലു പേർ കീടനാശിനി കഴിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചു. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാം (50) ഭാര്യ ജോസ്ന(42) മക്കളായ മരിയ തെരേസ തോമസ് (17) അലൻ തോമസ് (12) എന്നിവരെയാണ് കീടനാശിനി ഉള്ളിൽ ചെന്ന നിലയിൽ കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ അഞ്ചരയോടെ മരിയ മരണത്തിന് കീഴടങ്ങി. വൈകുന്നേരത്തോടെ അമ്മ ജോസ്നയും മരിച്ചു. തോമസും അലനും ചികിത്സയിൽ തുടരുകയാണ്.
കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. തോമസ് കർഷകനാണ്. ജോസ്ന സഹകരണ ബാങ്കിലെ താത്കാലിക ജോലിക്കാരിയാണ്. മരിയ മറ്റക്കര എച്ച്എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
മരിയയുടെ മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കാരിത്താസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജോസ്നയുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. സംസ്കാരം പിന്നീട്. അയർക്കുന്നം പോലീസ് മേൽ നടപടി സ്വീകരിച്ചു.
District News
കോട്ടയം: സിബി മലയിലിന്റെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ടെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിന് അവാര്‍ഡ് കൊടുക്കാന്‍ ഏറ്റവും യോഗ്യന്‍ താന്‍ തന്നെയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. സിബി മലയിലിന്റെ പടം വന്നാല്‍ ആദ്യ ഷോയില്‍ തന്നെ കാണുമായിരുന്നു. അതില്‍ കണ്ടന്റുണ്ട്, സിനിമയുണ്ട്. സാമൂഹ്യ വീക്ഷണമുണ്ട്. വളരെ പ്രധാനപ്പെട്ട സന്ദശവുമുണ്ടാകും.
സിബിയുടെ വളരെ പ്രശസ്തമായ സിനിമ ആകാശദൂത് സുഹൃത്തുക്കള്‍ക്കൊപ്പം എറണാകുളത്ത് സെക്കന്‍ഡ് ഷോയാണു കണ്ടത്. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ സങ്കടം അടക്കാനായില്ല. തിയറ്ററിലിരുന്നു വലിയ രീതിയില്‍ കരഞ്ഞു. തിരിച്ച് ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ എനിക്ക് ഭക്ഷണം കഴിക്കാന്‍ പോലും സാധിച്ചില്ല. ഞാന്‍ മുഖ്യമന്ത്രിയായപ്പോള്‍ എന്റെ സുഹൃത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ഫേസ് ബുക്കില്‍ പോസ്റ്റിട്ടപ്പോഴാണ് ഞാന്‍ അത് വീണ്ടും ഓര്‍ത്തെടുത്തത്.
ആകാശദൂത് കണ്ടിട്ട് കരായത്തവര് ആരുമില്ല. കരയാത്തവര്‍ മനുഷ്യരാണെന്ന് എനിക്ക് തോന്നില്ല ഓരോ അവാര്‍ഡുകളും ധന്യമാകുന്നത് അത് ആര്‍ക്കു നല്കുന്നു എന്നതിലൂടെയാണ്. മലയാളി ഹൃദയത്തില്‍ സ്വീകരിച്ച് ഏറെ ആദരിക്കുന്ന സംവിധായകനാണ് സിബി മലയിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
District News
കോട്ടയം: വിമര്‍ശനങ്ങളില്‍ ചൂളിപ്പോകാതെ ആവേശഭരിതനാകുന്ന മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ജനത്തിന്റെ സ്വരം കേള്‍ക്കുന്ന മുഖ്യമന്ത്രിയാണ് സതീശന്. ജനത്തിന്റെ സ്വരം എന്നാല്‍ ദൈവത്തിന്റെ സ്വരമാണെന്നും കര്‍ദിനാള്‍ പറഞ്ഞു. ആര്‍ച്ച്ബിഷപ് കുര്യാക്കോസ് കുന്നേശേരി അവാര്‍ഡ്-2026 ചലച്ചിത്ര സംവിധായകന് സിബി മലയിലിന് മുഖ്യമന്ത്രി സമ്മാനിച്ച ചടങ്ങിൽ മാർ കുന്നശേരി അനുസ്മരണപ്രസംഗം നടത്തുകയായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
വി.ഡി. സതീശന് മുഖ്യമന്ത്രിയായപ്പോല് സത്യപ്രതിജ്ഞ ചടങ്ങിനു ക്ഷണിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം പോകാന്‍ സാധിച്ചില്ല. അതിനാല്‍ ഞാന്‍ ഒരു ആശംസാ കത്ത് അയച്ചു. അതിന് അദ്ദേഹം ബൈബിൾ ഉദ്ധരണികളുമായി ഒരു പേജ് കത്തിലൂടെ മറുപടി നല്‍കിയെന്നും കര്‍ദിനാള്‍ പറഞ്ഞു.
ഫൗണ്ടേഷന് ചെയര്മാന് ജസ്റ്റീസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. മന്ത്രി മോന്‍സ് ജോസഫ്, കോട്ടയം അതിരൂപത സഹായ മെത്രാന് ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ പ്രസംഗിച്ചു. ഷെവലിയാര്‍ അഡ്വ. ജോയി ജോസഫ് കൊടിയന്തറ പ്രശംസാപത്ര പാരായണം നടത്തി. സിബി മലയില്‍ മറുപടി പ്രസംഗം നടത്തി.
ഫൗണ്ടേഷന് മാനേജിംഗ ട്രസ്റ്റി തോമസ് ചാഴികാടന് സ്വാഗതവും പ്രഫ. മേരി രമണി തറയില്‍ കൃതജ്ഞതയും രേഖപ്പെടുത്തി. നിയമസഭാംഗമായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഫൗണ്ടേഷന് ട്രസ്റ്റിയും മന്ത്രിയുമായ മോന്‍സ് ജോസഫിനെ ചടങ്ങില്‍ ആദരിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചലച്ചിത്ര താരം പ്രേം പ്രകാശ്, പി.യു. തോമസ്, ജോയി തോമസ് ജൂബിലി, സ്റ്റീഫന്‍ ജോര്‍ജ്, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി സിഎംഐ, ഫൗണ്ടേഷന് ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായ സിറിയക് ചാഴിക്കാടന്, ഡോ. ജോസഫ് സണ്ണി കുന്നേശേരി തുടങ്ങി സംസ്കാരിക സാമൂഹ്യ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
District News
ഭരണങ്ങാനം: പേപ്പല്‍ പതാകകളാലും കൊടിതോരണങ്ങളാലും വൈദ്യുതി ദീപാലങ്കരങ്ങളാലും അണിഞ്ഞൊരുങ്ങി നില്ക്കുന്ന ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തിലെ കബറിടത്തിങ്കലേക്ക് പ്രാര്‍ഥനകളുമായി വിശ്വാസികള്‍ ഇന്നു മുതല്‍ ഒഴുകിയെത്തും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 10 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ 11.15ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് നിര്‍വഹിക്കും. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. തുടര്‍ന്ന് 11.30ന് മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
തിരുനാളിന്റെ ആദ്യ ദിവസമായ ഇന്നു രാവിലെ 5.30ന് ഷ്റൈന്‍ വൈസ് റെക്ടര്‍ ഫാ. ജോസഫ് പൊയ്യാനിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് 6.45നും 8.30നും 10നും വിശുദ്ധ കുർബാന ഉച്ചകഴിഞ്ഞ് ഒന്നിന് ഹിന്ദി കുര്‍ബാന, 2.45ന് ഇംഗ്ലീഷ് കുര്‍ബാന, മൂന്നിനും അഞ്ചിനും ഏഴിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. വൈകുന്നേരം 6.15ന് ജപമാല തിരിപ്രദക്ഷിണം. ഫാ. മാത്യു മുതുപ്ലാക്കല്‍ നയിക്കും. തിരുനാളിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ഷ്റൈന്‍ റെക്ടര്‍ റവ.ഡോ. അഗസ്റ്റിന് പാലക്കപറമ്പിലും അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യൂ കുറ്റിയാനിക്കലും അറിയിച്ചു.
ഇന്ന് ശിശുദിനം
തിരുനാളിന്റെ ആദ്യദിനമായ ഇന്ന് അല്ഫോന്സിയന് ശിശുദിനമായി ആഘോഷിക്കും. കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനയും ആശീര്‍വാദവും നടത്തുന്നത് രാവിലെ 11.30നുള്ള വിശുദ്ധ കുര്ബാനയോടു കൂടി ആയിരിക്കും. മാര്‍ മാത്യു അറയ്ക്കലും ഷ്റൈനിലെ വൈദികരും കുഞ്ഞുങ്ങള്‍ക്ക് ആശീര്‍വാദം നല്കി പ്രാര്‍ഥിക്കും. ശിശുക്കളെ അല്‍ഫോന്‍സാമ്മയുടെ പുണ്യകുടീരത്തില് കിടത്തുന്നതും അവരെ അല്‍ഫോന്‍സാമ്മയ്ക്ക് സമര്‍പ്പിക്കുന്നതും ഇവിടുത്തെ പ്രധാന നേര്ച്ചകളില് ഒന്നാണ്.
ജപമാല പ്രദക്ഷിണം ഭരണങ്ങാനത്തെ ഭക്തിസാന്ദ്രമാക്കും
തിരുനാളിന്റെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന്റെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 6.15ന് ജപമാല പ്രദക്ഷിണം ആഘോഷമായി നടത്തും. സമീപ ഇടവകകളിലും ഇതരസ്ഥലങ്ങളില്നിന്നുമുള്ള വൈദികരും സമർപ്പിതരും ഉള്‍പ്പെടെ ആയിരക്കണക്കിന് ഭക്തര്‍ നിയോഗങ്ങള്‍ സമര്‍പ്പിച്ച് ജപമാല പ്രാര്‍ഥനയില്‍ പങ്കുചേരും. ഷ്റൈനില്നിന്നാരംഭിച്ച് ഫൊറോനാപള്ളി ചുറ്റിയാണ് ജപമാല പ്രദക്ഷിണം നടത്തുന്നത്.
District News
പുതുപ്പള്ളി: കുരുന്നുകളുടെയും കുട്ടികളുടെയും സംഗമവേദിയായി പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടി സ്മൃതി ദിനം. ഇന്നലെ രാവിലെ മുതല്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പൂക്കളര്പ്പിക്കുന്നതിനും പ്രാര്‍ഥനയില്‍ മുഴുകുന്നതിനും എത്തിക്കൊണ്ടേയിരുന്നു.
വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുകയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുകയും ചെയ്യുന്ന 1,200 വിദ്യാര്‍ഥികള്‍ക്ക് സ്മൃതി സംഗമത്തില്‍ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തപ്പോഴും കുട്ടികളുടെ നീണ്ടനിരയായിരുന്നു. യുവതലമുറയെ ലഹരിയുടെ പിടിയില്‍നിന്ന് സംരക്ഷിക്കണമെന്ന ശക്തമായ സാമൂഹിക സന്ദേശത്തിന്റെ ഭാഗമായി പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ 114 സ്കൂളുകള്‍ക്ക് സൈക്കിളുകള്‍, ക്രിക്കറ്റ് കിറ്റുകള്‍, ഫുട്ബോളുകള്‍ എന്നിവ വിതരണം ചെയ്തു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് നടപ്പിലാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളുടെ വിതരണവും ഇതോടൊപ്പം നടത്തി.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന അഞ്ച് കുടുംബങ്ങള്‍ക്ക് നാല് സെന്റ് വീതം ഭൂമി അനുവദിക്കുന്നതിനുള്ള രേഖകളും കൈമാറി. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ അനാഥാലയങ്ങളില്‍ ഭക്ഷണ വിതരണവും സംഘടിപ്പിച്ചിരുന്നു.
ഇന്നലെ രാവിലെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ പ്രഭാതനമസ്കാരത്തിനും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയ്ക്കും കല്ലറയിലെ ധൂപപ്രാര്‍ഥനയ്ക്കും യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. കബറിങ്കല്‍ പൂക്കളര്പ്പിക്കുന്നതിനും സ്മൃതി സമ്മേളനത്തിലും മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കൊടിക്കുന്നില്‍ സുരേഷ് എംപി, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്, എംഎല്‍എമാരായ സിറിയക് തോമസ്, പ്രഫ. റോണി കെ. ബേബി, സി.വി. ശാന്തകുമാര്‍, കെ.എം. അഭിജിത്, പഴകുളം മധു, കെപിസിസി വൈസ്പ്രസിഡന്റ് ജെയ്സണ്‍ ജോസഫ്, ജോസഫ് വാഴയ്ക്കന്, ടോമി കല്ലാനി, സിഎസ്ഐ ബിഷപ് റവ. ഉമ്മന്‍ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഫില്‍സണ്‍ മാത്യൂസ്, സാബു പുതുപ്പറമ്പില്‍, ജെ.ജി. പാലയ്ക്കലോടി, ലതാകുമാരി സലിമോന്‍, കെ.ബി. ഗിരീശന്, കെ.കെ. രാജു, ഡെല്വിന്, രാധാ വി. നായര്‍, സാം കെ. വര്‍ക്കി തുടങ്ങി ഒട്ടേറെപ്പേര്‍ പങ്കെടുത്തു.
ഉമ്മന്‍ ചാണ്ടി ഐടി പാര്‍ക്ക്: 50 കോടി നിക്ഷേപിക്കും
ബജറ്റില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ അനുവദിച്ച ഐടി പാര്‍ക്കില്‍ സൗദി അറേബ്യ കേന്ദ്രമാക്കിയുള്ള നോഹ അല്വോസ്റ്റ ഗ്രൂപ്പ് സ്ഥാപകന്‍ സാജന് ലത്തീഫ് 50 കോടി നിക്ഷേപിക്കും. ആദ്യഘട്ടമെന്ന നിലയിലാണ് 50 കോടിയുടെ നിക്ഷേപം. പുതുപ്പള്ളിയിലെ തന്റെ നിക്ഷേപം കടമയാണെന്നും സമ്മേളനത്തില്‍ സാജന് ലത്തീഫ് പ്രഖ്യാപിച്ചു.
ഉമ്മന്‍ ചാണ്ടി ഐടി പാര്‍ക്കെന്ന് നാമകരണം ചെയ്യണമെന്നും തുടക്കത്തില്‍ 200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി പയ്യപ്പാടി ഐഎച്ച്ആര്‍ഡി സ്കൂളിനോട് ചേര്‍ന്നാണ് ഐടി പാര്‍ക്ക് സ്ഥാപിക്കാനൊരുങ്ങുന്നതെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി
സ്പോര്‍ട്സ് ഹബ്
ഉമ്മന്‍ ചാണ്ടി സ്പോട്സ് ആന്‍ഡ് ഇന്നവേഷന്‍ ഹബ്ബിന്റെ ധാരണപത്രം ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനും ഖത്തര്‍ ആസ്ഥാനമായുള്ള സാഖ് ഗ്രൂപ്പും തമ്മില്‍ ഒപ്പിട്ടു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനുവേണ്ടി ചെയര്മാന് ചാണ്ടി ഉമ്മന്‍ എംഎല്‍എയും സാഖ് ഗ്രൂപ്പിനുവേണ്ടി ഡയറക്ടര്‍ സെല്‍വിന്‍ ഡാനിയുമാണ് രേഖകളില്‍ ഒപ്പിട്ടത്.
ധാരണാപത്രത്തിന്റെ കൈമാറ്റം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനു നല്കി സാഖ് ഗ്രൂപ്പ് ഡയറക്ടര്‍ സെല്‍വിന്‍ ഡാനി നിര്‍വഹിച്ചു. പുതുപ്പള്ളി മണ്ഡലത്തില്‍ സ്പോട്സ് സിറ്റി നിര്‍മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അനുസ്മരണം വിവാദ വേദിയാക്കരുത്: ചാണ്ടി ഉമ്മന്‍
തന്റെ പിതാവിന്റെ അനുസ്മരണം വിവാദത്തിന്റെ വേദിയാക്കരുതെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടി സ്മൃതിദിനത്തിന്റെ ഭാഗമായി സ്വാഗതപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറെ നാളുകളായി എന്റെ പിതാവിന്റെ ഏത് ചടങ്ങ് നടത്തിയാലും വിവാദമാണ്. ഒന്നാം അനുസ്മരണം മുതല്‍ മൂന്നാം അനുസ്മരണം വരെ വിവാദങ്ങളുടെ ഘോഷയാത്രയാണ്. അദ്ദേഹത്തിന്റെ അനുസ്മരണം ഒഴികെ ബാക്കിയില്ലായിടത്തും വിവാദം നടത്തിക്കോളൂ. വിവാദത്തിന്റെ വേദിയായി പുതുപ്പള്ളിയില്‍ അന്തിയുറങ്ങുന്ന എന്റെ പിതാവിനെ മാറ്റരുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ ക്ഷണിക്കാതിരുന്നത് വിവാദമായിരുന്നു. അനുസ്മരണ ചടങ്ങില്‍നിന്നു വിട്ടുനിന്ന സതീശന് ഉച്ചയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പൂക്കളര്‍പ്പിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ മകന് ലഭിക്കേണ്ട പരിഗണന ഔദാര്യമല്ല: യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്
ഉമ്മന്‍ ചാണ്ടിയുടെ മകന് ലഭിക്കേണ്ട പരിഗണന ഔദാര്യമല്ലെന്നും എല്ലാവരും നല്‍കേണ്ടതാണെന്നും ഓര്‍ത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത. അധികം പ്രതീകരിക്കാതെ പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേതെന്നും അനുസ്മരണപ്രസംഗത്തില്‍ പറഞ്ഞു.
പ്രവർത്തകരെ വിഷമിപ്പിക്കരുത്: കെ.സി. വേണുഗോപാല്‍
കെഎസ്യു പ്രവര്‍ത്തകര്‍ക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെങ്കിലും ഇത്തരം കാര്യങ്ങള്‍ ബന്ധപ്പെട്ട വേദിയിലാണ് ആദ്യം ഉന്നയിക്കേണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കെഎസ്യു സംസ്ഥാന പ്രസിഡന്റിന് മുഖ്യമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങള്‍ ആരും ചെയ്യരുത്. ആദ്യം പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണം. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി ശ്രമിക്കും. സര്‍ക്കാരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
District News
ഹരിപ്പാട്: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ സഹയാത്രികയായ യുവതിക്കുനേരേ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. കായംകുളം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ചേർത്തല വയലാർ തെക്കേക്കരയിൽ രഞ്ജൻ (53) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ 6.45 ഓടെ ആലപ്പുഴ-തിരുവനന്തപുരം റൂട്ടിലോടുന്ന സൂപ്പർഫാസ്റ്റ് ബസിലായിരുന്നു സംഭവം. ആലപ്പുഴയിലെ വീട്ടിൽനിന്നും കൊല്ലത്തേക്കു യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്. കായംകുളം ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി യൂണിഫോം ധരിച്ച് യാത്ര ചെയ്ത ജീവനക്കാരനണ് അതിക്രമം നടത്തിയത്.
ഹരിപ്പാടിന് സമീപം കരുവാറ്റ കൺകാലിപ്പാലത്തിന് സമീപത്തുവച്ച് ഇയാൾ മോശമായി പെരുമാറിയതോടെ യുവതി ബസിനുള്ളിൽ ബഹളം വച്ചു. പിന്നാലെ ബസിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഇയളെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിന്തുടർന്നു പിടികൂടുകയായിരുന്നു.
തുടർന്ന് പ്രതിയെ ഇതേ ബസിൽതന്നെ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പോലീസ് യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആലപ്പുഴ മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
ഇതിനായി ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷനെ ചുമതലപ്പെടുത്തി (ഡിഎംഇ). ഡിഎംഇ എല്ലാ മാസവും മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ എംപിയുടെയും എംഎൽഎമാരുടെയും സാന്നിധ്യത്തിൽ വിലയിരുത്തും. ആരോഗ്യമന്ത്രി ആറുമാസത്തിലൊരിക്കൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
ആലപ്പുഴ മെഡിക്കൽ കോളജിൽനിന്ന് സ്ഥലം മാറിപ്പോകുന്ന ജീവനക്കാർക്കു പകരം ആളുകൾ ചുമതലയേറ്റതിനു ശേഷം മാത്രമേ ജോലിയിൽനിന്ന് വിടുതൽ ചെയ്യുകയുള്ളൂ. മെഡിക്കൽ കോളജിലെ സീനിയർ റസിഡൻസി പോസ്റ്റുകൾ കൂട്ടാനും തീരുമാനിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിൽ ഒരു മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കും.
ആവശ്യത്തിന് മരുന്നുകൾ ലഭ്യമാക്കുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്. എംപി മുൻകൈയെടുത്ത് സ്ഥാപിച്ച പിഎംഎസ്എസ് വൈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. ഈ പ്രവൃത്തികൾ ചെയ്യുന്നതിനായി പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്താൻ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എത്രയും പെട്ടെന്ന് പണികൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കും.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പേവാർഡ് തുടങ്ങുന്നതിന് കെഎച്ച്ആർഡബ്ല്യുഎസിന് നിർദേശം നൽകി. മെഡിക്കൽ കോളജിലെ എച്ച്ഡിഎസിന്റെ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങളെ പ്പറ്റി ഓഡിറ്റ് നടത്താൻ യോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
എല്ലായിടത്തും പുതിയ എച്ച്ഡിഎസ് കമ്മിറ്റികൾ രൂപീകരിക്കും. ക്രിട്ടിക്കൽ കെയർ ബ്ലോക്കിലെ സിടി സ്കാനും ക്രിട്ടിക്കൽ കെയറിനുവേണ്ടിയുള്ള മറ്റുള്ള സൗകര്യങ്ങളും ഉടൻതന്നെ ആരംഭിക്കും.
എല്ലാ ടെസ്റ്റുകളും മെഡിക്കൽ കോളജിനകത്തുതന്നെ ചെയ്യുന്ന സൗകര്യം ഉടൻ ഏർപ്പാടാക്കും. പുറത്തേക്ക് സ്വകാര്യ ലാബുകളിലേക്ക് ഇവിടുന്ന് യാതൊരുവിധ ടെസ്റ്റുകളും ചെയ്യാൻ എഴുതിക്കൊടുക്കരുതെന്ന് ശക്തമായ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ആംബുലൻസുകളെ മെഡിക്കൽ കോളജിൽനിന്നും ഒഴിവാക്കും. ആലപ്പുഴ മെഡിക്കൽ കോളജിലെ ചില ജീവനക്കാർ പുറത്ത് സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് കർശനമായി നിരോധിച്ചിട്ടുണ്ട്.
യോഗത്തിൽ കെ.സി. വേണുഗോപാൽ എംപി, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എംഎൽഎമാരായ എ.ഡി. തോമസ്, ജി. സുധാകരൻ, ജില്ലാ കളക്ടർ ഷാജി വി. നായർ, മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം. പുറക്കാട്, ആലപ്പുഴ നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എസ്.ജെ. ജെസി, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.പി.എൽ. ലക്ഷ്മി എന്നിവർ പങ്കെടുത്തു.
District News
ആലപ്പുഴ: വലിയ കലവൂരിൽ സമൂഹമാധ്യമത്തിലൂടെ കഞ്ചാവ് വിൽക്കാൻ ശ്രമിച്ച യുവാവിനെ എക്സൈസ് സംഘം പിടികൂടി. കൈനകരി ആരയ്ക്കൽ തോട്ടുവാത്തല ഗൗതം രതീഷ് (19) ആണ് പിടിയിലായത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും ആലപ്പുഴ എക്സൈസ് സൈബർ സെല്ലും ചേർന്നാണ് ഇയാളെ പിടികൂടിയത്.19 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വലിയകലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിനു സമീപം പോപ്പി പാലത്തിന് കിഴക്കുവശത്തുള്ള റോഡിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
District News
ചേർത്തല: കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചേർത്തല വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. എൻ.ടി. രാമദാസ് ഹാളിൽ നടന്ന സമ്മേളനം കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. ജോൺ ബോസ്കോ ഉദ്ഘാടനം ചെയ്തു. എ.ജെ. ഡൊമിനിക് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
പി.ആർ. യേശുദാസ്, വി. ശ്രീഹരി, ഇ.ആർ. ഉദയകുമാർ, ജോൺ ബ്രിട്ടോ, പി.ആർ. രാജേഷ്, കെ.ഡി. അജിമോൻ, ടി.പി. ജോസഫ്, ബാബുരാമചന്ദ്രൻ, ജോമി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
District News
മാവേലിക്കര: ചരിത്ര വിദ്യാര്‍ഥികൾ അന്വേഷിച്ചെത്തുന്ന ഇടമായി പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രല്‍ മാറണമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്. പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ കൂദാശയുടെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പടിയോല എന്ന വാക്ക് ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ത്ത മണ്ണാണിത്. ആ ചരിത്രം വരുന്ന തലമുറയ്ക്കായി നാം സംരക്ഷിക്കണം. നാലു ചുവരുകളും മേല്‍ക്കൂരയും ഉണ്ടെങ്കില്‍ കെട്ടിടം ആകും.
എന്നാല്‍, വിശ്വാസികളുടെ തീക്ഷ്ണമായ പ്രാര്‍ഥന ഉണ്ടെങ്കിലേ അതു ദേവാലയമായി മാറൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ അധ്യക്ഷത വഹിച്ചു.
മന്ത്രി സി.പി. ജോണ്‍, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, കൊടിക്കുന്നില്‍ സുരേഷ് എംപി, എം.എസ്. അരുണ്‍ കുമാര്‍ എംഎല്‍എ, നഗരസഭാധ്യക്ഷ ലളിത രവീന്ദ്രനാഥ്, കൗണ്‍സിലര്‍ സില്‍ജ തോമസ്, സഭ അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍, ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍സ് ഈപ്പന്, സഭ മുന്‍ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, സഭ വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ. കെ.എല്‍. മാത്യു വൈദ്യന് കോർ എപ്പിസ്കോപ്പ, ഫാ. ജോസഫ് സാമുവല്‍ ഏവൂര്‍, ഫാ. അജി കെ. തോമസ്, ഫാ.ബൈജു തമ്പാന്, അനി വര്‍ഗീസ്, സൈമണ്‍ കെ. വര്‍ഗീസ് കൊമ്പശേരില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് കത്തീഡ്രലിനു ഭദ്രാസന മെത്രാപ്പോലീത്തയുടെ ഉപഹാരം കൈമാറി.
District News
എടത്വ: മയക്കുമരുന്ന് വിപത്തിനെതിരായി വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തൂഫാന് ലഹരിവിരുദ്ധ പോസ്റ്റര്‍ രചനാ മത്സരം നടത്തി. മത്സരത്തിന്റെ ഉദ്ഘാടനം എടത്വ ജോര്‍ജിയന്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥി എം. ദേവനന്ദ നിര്‍വഹിച്ചു. വൈഎംസിഎ പ്രസിഡന്റ് ഐസക് രാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസാദ് പി. വര്‍ഗീസ്, സാജന് ജോര്‍ജ് വെട്ടുപറമ്പില്‍, ബിനു ഐസക് രാജു, കൊച്ചുമോന് കരിമ്പറമ്പില്‍, ജോര്‍ജ്കുട്ടി ചെത്തിപുരയ്ക്കല്‍, ജേക്കബ് ചെറിയാന് പൂവക്കാട് എന്നിവര്‍ പ്രസംഗിച്ചു.
പാണ്ടങ്കരി മാലിയില്‍ പുളിക്കത്ര ജോര്‍ജി സ്പോണ്സര് ചെയ്ത സമ്മാനങ്ങള്‍ ഇന്ന് മൂന്നിന് വൈഎംസിഎ ഹാളില്‍ നടത്തുന്ന എക്സൈസ് കുട്ടനാട് റേഞ്ച് ഇന്‍സ്പെക്ടര്‍ എം. അനൂപ് വിതരണം ചെയ്യും. സമ്മേളനം ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ എമരിറ്റസ് മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍ ഉദ്ഘാടനം ചെയ്യും.
District News
എടത്വ: വിദേശ സംഭാവന നിയന്ത്രണനിയമവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ഭേദഗതികള്‍, ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സന്നദ്ധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതോ തടസപ്പെടുത്തുന്നതോ അല്ലെന്ന് ഉറപ്പുവരുത്താനും വ്യക്തമാക്കാനും ഭരണകര്‍ത്താക്കള്‍ തയാറാകണമെന്ന് മരിയാപുരത്ത് ചേര്‍ന്ന കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വനിതാ സെക്രട്ടറിയായി സാലിമ്മ മാത്യു വാളംപറമ്പില്‍, വനിതാ ജോയിന്റ് സെക്രട്ടറിയായി സാലു റോയി കൂട്ടക്കര എന്നിവരെ തെരഞ്ഞെടുത്തു. മരിയാപുരം മേരി മാതാ പള്ളി പ്രീസ്റ്റ് ഇന്‍-ചാര്‍ജ് ഫാ. ബിബിന്‍ കക്കാപറമ്പില് ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോനാ പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു.
പി.ജെ. ജോസഫ് പടിഞ്ഞാറേക്കര, ജോസ് വള്ളാംപറമ്പ്, സൂസമ്മ വര്‍ഗീസ് ഒറ്റാറക്കല്‍ പത്തില്‍, മിനി ജോസ് ചന്ദനപറമ്പ്, ലിജു വര്‍ഗീസ് കൊച്ചുമുക്കാട്ടുതറ, അന്നു തോമസ് വെളുത്തേടത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ (BR-111) ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് പ്രകാശനം 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. എ.ഡി. തോമസ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനവും ടിക്കറ്റ് പ്രകാശനവും നിർവഹിക്കും. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ആദ്യ വിൽപ്പന നടത്തും. ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ്, ആരോഗ്യവിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, കൗൺസിലർ ഷേർളി ആന്റണി, ഭാഗ്യക്കുറി മേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ പ്രസംഗിക്കും.
തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. ഭാഗ്യക്കുറിവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനമാണ് ഇത്തവണ നൽകുന്നത്. ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം അഞ്ചു ലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം 10 പേർക്കും നൽകും.
ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജൻസി സമ്മാനമായും ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് സെപ്റ്റംബർ 26ന്.
District News
ചങ്ങനാശേരി: വിദ്യാര്‍ഥികള്‍ എല്ലാതലങ്ങളിലും തങ്ങളുടെ പ്രതിഭ തെളിയിക്കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ എസ്ബി സ്കൂളില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി അധ്യക്ഷത വഹിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ.ഡോ. ആന്റണി മൂലയില്‍ മുഖ്യപ്രഭാഷണം നടത്തി.
അസി. കോര്‍പറേറ്റ് മാനേജര്‍മാരായ ഫാ. സെബു ചാലയ്ക്കല്‍, ഫാ. ജോബിന് പഴയമഠം, ഫാ. ഡോ. ടോണി ചെത്തിപ്പുഴ, എസ്ബി സ്കൂള്‍ ഹെഡ്മാസ്റ്റര് വിനോദ് ബാബു, പി.എസ്. മിനിമോള്‍, കെ.കെ. തോമസുകുട്ടി, ബിജുമോന് കെ.ഒ, ഫിലിപ്സണ്‍ ജെ. മേടയില്‍, ഷൈരാജ് വര്‍ഗീസ്, എം.സി. ബിനു, ജോസഫ് ആന്റണി, റിന്‍സ് വര്‍ഗീസ്, എബി ടോം സിബി, സോണിമോന്‍ ജോസഫ്, മനോജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
District News
പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോപ്പിൽ രാജേന്ദ്രൻ എന്ന കൊച്ചു അധ്യക്ഷത വഹിച്ചു.
മുൻസിപ്പൽ വൈസ് ചെയർമാൻ എം.ബി. ഫസൽ മുഹമ്മദ്, രാജേഷ് ചേങ്ങോടൻ, ദിനേശ് കണക്കാംചേരി, മുൻസിപ്പൽ കൗണ്‍സിലർമാരായ അലീന മറിയം, സബിത, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷഫീഖ് ചക്കാലി, ഹസൈനു ചേനാടൻ, എം.പി. മനോജ് ഷെബിൽ, ടി.എസ്. രാമചന്ദ്രൻ, സി.പി. ഷീബ എന്നിവർ പ്രസംഗിച്ചു.
വലമ്പൂര്‍ മണ്ഡലം കമ്മിറ്റി
വലമ്പൂര്‍: വലമ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ സദസ് നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. അനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് നാണി വലമ്പൂര്‍ അധ്യക്ഷത വഹിച്ചു.
ഫൈസല്‍ എം. വലമ്പൂര്‍, അഷ്റഫ് തിരൂര്‍ക്കാട്, സിദ്ദീഖ്, അരവിന്ദന്, വിജയന് മുന്നാക്കല്‍, കെ.പി. ഫാസില്‍, സലാം വലമ്പൂര്‍, സജി ഫിലിപ്പ്, ഹമീദ്, റഷീദ്, മോഹനന്, വിനീഷ്, ഷൈനീഷ്, ഇഷാന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നിലമ്പൂര്‍: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനം ആര്യാടന് ഷൗക്കത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ കോണ്‍ഗ്രസ് പ്രസിഡന്റ്് അഡ്വ. ഷെറി ജോര്‍ജ് അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയര്‍ പേഴ്സണ്‍ പത്മിനി ഗോപിനാഥ്. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്് പാലോളി മെഹബൂബ്, കെപിസിസി അംഗം വി.എ. കരീം, എം.കെ. ബാലകൃഷ്ണന്, ടി.എം.എസ്. ആസീഫ്, പട്ടിക്കാടന്‍ ഷാനവാസ്, ബാബു കല്ലായി, അബ്ദുള്ള വല്ലാച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കരുളായില്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി
കരുളായില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് കരുളായി ഉദ്ഘാടനം ചെയ്തു. ഇ.കെ. ഉസ്മാന് അധ്യക്ഷത വഹിച്ചു.
അകമ്പാടം കമ്മിറ്റി
അകമ്പാടം കോണ്‍ഗ്രസ് ഓഫീസില്‍ മണ്ഡലം പ്രസിഡന്റ്് തോണിയില്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുശ്രീ സുരേഷ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കോരംക്കോട് കൃഷ്ണന് കുട്ടി, നാലകത്ത് ഹൈദരാലി തുടങ്ങിയവര്‍ പങ്കെടുത്തു.
എന്‍ജിഒ അസോസിയേഷന്
മഞ്ചേരി: എന്‍ജിഒ അസോസിയേഷന് മഞ്ചേരി ബ്രാഞ്ച് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടി നടത്തി. മഞ്ചേരി മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ബാസ് പി. പാണ്ടിക്കാട് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് റിയാസ് ബാബു അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി പി. ബിനീഷ്, സംസ്ഥാന സമിതി അംഗങ്ങളായ സലിം പത്തിരിയാല്‍, കെ.എം. വിജയകുമാര്‍, സി. ഫൈസല്‍, വനിതാ ഫോറം കണ്‍വീനര്‍ ജി.വി. ചിത്ര, സെക്രട്ടറി എം.പി. പ്രശാന്ത്, ട്രഷറര്‍ വിഷ്ണുപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
District News
ചേർത്തല: ചേർത്തല ഹോളിഫാമിലി സ്കൂളിൽ ഹൈസ്കൂൾ സ്ഥാപിതമായതിന്റെ സുവർണജൂബിലിയോടനുബന്ധിച്ച് ഇന്റർ സ്കൂൾ ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എം. മിനി അധ്യക്ഷത വഹിച്ചു. സാജു തോമസ്, ദീപാ മേരി ജേക്കബ്, ചിഞ്ചു മരിയ ജോസ്, ജോർജ് പുളിക്കൻ, നീതാ ദേവസ്യ എന്നിവർ പ്രസംഗിച്ചു. ആധുനിക ലോകത്തിൽ സാങ്കേതിക വിദ്യ മനുഷ്യരെ കൂടുതൽ അടുപ്പിക്കുന്നു എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ഡിബേറ്റില്‍ ജോർജ് പുളിക്കൻ, മിനി പോൾ, എം.ടി. ഡൊമിനിക്, ജോമോൻ ജോയി എന്നിവരായിരുന്നു വിധികർത്താക്കൾ.
ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചുപ്രഭ, ഗായത്രി ടീം ഒന്നാം സ്ഥാനവും ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ ഐവിൻ ജോർജ് ബിവിൻ, അൻവിൻ സർജി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അൻവിൻ സെർജി മികച്ച ഡിബേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. മുട്ടം പള്ളി അസി. വികാരി ഫാ. ഡെന്നീസ് പുതുവ, ബിന്ദു ജോസഫ്, വി. ശ്രീഹരി, സിനി തോമസ്, എബിൻ അലോഷ്യസ്, സിമി ജേക്കബ്, ജീസൺ സണ്ണി എന്നിവർ നേതൃത്വം നൽകി.
District News
മഞ്ചേരി: പുല്ലഞ്ചേരി മേക്കോണം നിവാസികളുടെ ഉറക്കം കെടുത്തിയ കുന്നിനുമുകളിലെ കൂറ്റന്‍പാറ പൊളിച്ചുനീക്കാന്‍ നടപടിയായതോടെ ആശ്വാസമായത് നിരവധി കുടുംബങ്ങള്‍ക്ക്. ആനപ്പാറ എന്നറിയപ്പെടുന്ന ഈ വലിയ പാറ ഏതു നിമിഷവും താഴേക്ക് പതിക്കുന്ന നിലയിലായിരുന്നു. ആധുനിക ഡ്രില്‍ മെഷീനുകളും കട്ടറുകളും ഉപയോഗിച്ച് കഷ്ണങ്ങളാക്കിയാണ് പാറ പൊളിച്ചുനീക്കുന്നത്.
ഇത് പൂര്‍ണമായും നീക്കുന്നതോടെ പ്രദേശവാസികളായ 15-ഓളം കുടുംബങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് നിറവേറിയത്. പല തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.എം. ഹുസൈന് മുന്നിട്ടിറങ്ങി പരാതി നല്‍കിയതോടെയാണ് ആനപ്പാറ പൊളിച്ചുനീക്കാന്‍ നടപടിയായത്. നഗരസഭാ അധികൃതരും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി പ്രതിനിധികളും സ്ഥലം സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
അപകടാവസ്ഥ മനസിലാക്കിയ സംഘം ഉടന്‍ കല്ല് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടു. പാണക്കാട് വില്ലേജ് ഓഫീസറുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി തുടരുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. കനത്ത മഴയില്‍ കുന്നിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള ഈ പ്രദേശം സമീപത്തെ വീടുകള്‍ക്കും വലിയ ഭീഷണിയാണ്.
District News
ഹരിപ്പാട്: റെയിൽവേ സ്റ്റേഷന് വടക്കുവശമുള്ള മാങ്കാംകുളങ്ങര പഴയ റെയിൽവേ ക്രോസിന് സമീപത്തെ ചതുപ്പിൽ ട്രെയിൻ തട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ വനം വകുപ്പിന്റെ നിർദേശപ്രകാരം വെടിവച്ചു കൊന്നു. ഇന്നലെ രാവിലെയാണ് ചതുപ്പിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ പന്നിയെ നാട്ടുകാർ കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് നഗരസഭാ കൗൺസിലർ രാജേഷ് അധികൃതരെ ബന്ധപ്പെട്ടു. ആലപ്പുഴയിൽനിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി. രാജേഷ്, സോജൻലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്തെത്തി പന്നിയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു.
എന്നാൽ, ഗുരുതരമായി പരിക്കേറ്റിരുന്ന പന്നി കൂടുതൽ ആക്രമണകാരിയായി മാറുകയും ജനവാസ മേഖലയിലേക്ക് പാഞ്ഞടുക്കാൻ ശ്രമിക്കുകയും ചെയ്തതോടെ വെടിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന്, വനംവകുപ്പിന്റെ ലൈസൻസുള്ള മാവേലിക്കര സ്വദേശി ശ്രീജിത്ത് സ്ഥലത്തെത്തി പന്നിയെ വെടിവച്ച് വീഴ്ത്തി. ഏകദേശം 40 കിലോയോളം തൂക്കം വരുന്ന ആൺ കാട്ടുപന്നിയെയാണ് കൊന്നത്. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മഹസർ തയാറാക്കി. നഗരസഭാ ചെയർപേഴ്സൺ വൃന്ദാ എസ്. കുമാർ, വൈസ് ചെയർമാൻ അനിൽ മിത്ര, വാർഡ് കൗൺസിലർ രാജേഷ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ മോഹൻകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ജഡം സമീപത്തെ പുരയിടത്തിൽ മറവു ചെയ്തു.
District News
പാലാ: ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ സ്റ്റീല്‍ പൈപ്പ് ഇരിപ്പിടങ്ങള്‍ സുരക്ഷിതമല്ലാത്തതിനാല്‍ ഇവ മാറ്റി യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സീറ്റുകള്‍ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. തുടര്‍ച്ചയായി ലഭിച്ച പരാതികള്‍ പരിഗണിച്ചാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് വിഷയത്തില്‍ ഇടപെട്ടത്. പൊതുജനങ്ങള്‍ക്ക് ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ അവരെ ബുദ്ധിമുട്ടിക്കുന്നതോ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്നതോ ആയിരിക്കരുതെന്ന് കമ്മീഷന് നിരീക്ഷിച്ചു.
ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്‍ ആളുകള്‍ കിടന്നുറങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുമരാമത്ത് വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് പല സ്ഥലങ്ങളിലും സ്റ്റീല്‍ പൈപ്പ് ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചത്. എന്നാല്‍ ഇത്തരം ഇരിപ്പിടങ്ങളില്‍ ദീര്‍ഘനേരം ഇരിക്കാന്‍ കഴിയുന്നില്ലെന്നും വഴുതിവീഴാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി യാത്രക്കാരില്‍ നിന്ന് വ്യാപകമായ പരാതികളാണ് ഉയര്‍ന്നത്.
പാലാ ടൗണിലും നിരവധി സ്ഥലങ്ങളില്‍ സ്റ്റീല്‍ പൈപ്പ് ഇരിപ്പിടങ്ങളുണ്ട്. യാത്രക്കാര്‍ക്ക് വിശ്രമസൗകര്യം ഒരുക്കേണ്ട ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ യഥാര്‍ഥ ലക്ഷ്യം നിറവേറ്റുന്നില്ലെന്നും നിലവിലെ ഇരിപ്പിട സംവിധാനം മനുഷ്യസൗഹൃദമല്ലെന്നും പാലാ പൗരാവകാശ സമിതിയും പരാതിപ്പെട്ടിരുന്നു.
പ്രായമായവര്‍ക്കും രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഉള്‍പ്പെടെ എല്ലാവര്ക്കും സുരക്ഷിതമായും സുഖകരമായും ഉപയോഗിക്കാനാകുന്ന പരന്ന ബെഞ്ചുകളോ ഇരിപ്പിടങ്ങളോ സ്ഥാപിക്കണമെന്നാണ് കമ്മീഷൻ ഉത്തരവ്. ഇതിനായി പൊതുമരാമത്ത് വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിശദമായ റിപ്പോര്‍ട്ട് കമ്മീഷന് സമര്‍പ്പിക്കാനും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
District News
പാലാ: അഗ്നിശമന സേനയുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ശബരിമല ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം പമ്പ റൂട്ടില്‍ തുലാപ്പളളിയില്‍ വച്ചാണ് അപകടത്തില്‍പെട്ടത്.
ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ ചേര്‍ത്തല സ്വദേശി ജോബിന് വര്‍ഗീസ് (42), നെയ്യാറ്റിന്‍കര സ്വദേശി രാംലാല്‍ (41 ), മണ്ണഞ്ചേരി സ്വദേശി കെ.ബി. ഹാഷിം (44), വാമനപുരം സ്വദേശി വി.ആര്. അഭിലാഷ് (44), ചേര്‍ത്തല സ്വദേശി വി. അഭിലാഷ് (46), ഫോറസ്റ്റ് ഓഫീസര്‍ ഇടകടത്തി സ്വദേശി ഫ്രണ്ട് (58)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
District News
കുറവിലങ്ങാട്: ഇരുനൂറ് ചതുരശ്രയടി വിസ്തീർണമുള്ള കൂറ്റൻ സ്ക്രീനിൽ ലോകകപ്പ് ആസ്വദിക്കാൻ അവസരം. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയിലെ എസ്എംവൈഎം യൂണിറ്റാണ് ഫുട്ബോൾ പ്രേമികൾക്കായി വലിയ അവസരം സമ്മാനിക്കുന്നത്. ഇടവകയുടെ മാർത്തോമാ നസ്രാണി ഭവനിലെ മുത്തിയമ്മ ഹാളിലാണ് ബിഗ് സ്ക്രീൻ ഒരുക്കിയിട്ടുള്ളത്. ഹാളിൽ ഇരിപ്പിടങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
രാമപുരം: ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ആസ്വദിക്കുന്നതിനായി രാമപുരം മാര്‍ ആഗസ്തീനോസ് കോളജില്‍ അത്യാധുനിക എല്‍ഇഡി ബിഗ് സ്ക്രീന്‍ ഒരുക്കി. കോളജിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഫുട്ബോള്‍ ലോകകപ്പിന്റെ ആവേശം ഒരുമിച്ച് പങ്കിടുന്നതിനായി ഫൈനല്‍ മത്സരം സൗജന്യമായി ബിഗ് സ്ക്രീനില്‍ കണ്ട് ആസ്വദിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
District News
പാലാ: നഗരസഭ ജീവനക്കാരുടെ സേവനങ്ങള്‍ക്ക് പുറമെ ഓട ക്ലീനിംഗ് ഉള്‍പ്പെടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വാര്‍ഡില്‍ 40,000 രൂപ വീതം 26 വാര്‍ഡുകളിലേക്കായി 10,40,000 രൂപ പ്രത്യേകം അനുവദിച്ചതായി നഗര ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു. നഗരസഭ 12ാംമൈല്‍ കുമാരനാശാന് പാര്‍ക്കില്‍ മഹാകവി കുമാരനാശാന്റെ പ്രതിമ സ്ഥാപിക്കുന്നതിന് എട്ടു ലക്ഷം രൂപ അനുവദിച്ച് നിര്‍മാണം ശില്പിയെ ഏല്‍പ്പിച്ചു കഴിഞ്ഞു.
നഗരസഭ സ്റ്റേഡിയത്തില്‍ ബാസ്കറ്റ് ബോള്‍ കോര്‍ട്ട് നവീകരണത്തിന് അഞ്ചു ലക്ഷം രൂപ, വിവിധ റോഡുകളുടെ നവീകരണത്തിന് അനുവദിച്ച രണ്ട് കോടി രൂപ, ഡിപിസി അംഗീകരിച്ച മറ്റ് വികസന പദ്ധതികള്‍ക്കായുള്ള എട്ടുകോടി രൂപ എന്നിവയുടെ ഏറിയ പങ്കും ടെൻഡര്‍ ഏല്‍പ്പിക്കുകയും ബാക്കിയുള്ളവയുടെ നടപടി പൂര്‍ത്തീകരിച്ച് വരികയുമാണെന്നും ചെയര്‍പേഴസണ്‍ അറിയിച്ചു.
District News
കുറവിലങ്ങാട്: കഞ്ചാവ് വിൽപ്പനയുടെ കണക്ക് കേട്ടാൽ ആരും ഞെട്ടിപ്പോകും. ഇതിന്റെ ലാഭം കൊണ്ടുപോകുന്നത് ഇതരസംസ്ഥാനക്കാർ. ദുരിതം ഏറ്റുവാങ്ങുന്നത് പ്രബുദ്ധരായ മലയാളികൾ. ഇന്നലെ കുറവിലങ്ങാട് എക്സൈസ് സംഘം മൂന്നു കിലോ കഞ്ചാവുമായി പിടികൂടിയ ഒഡീഷാ സ്വദേശി എസ്.കെ. മിലാനാണ് ഇടപാടുകളുടെ വെളിപ്പെടുത്തൽ നടത്തിയത്. മിലാന്റെ ഇടപാടുകാരെല്ലാം മലയാളികളായിരുന്നു എന്നതാണ് ഏറെ പേടിപ്പെടുത്തുന്നത്.
ഒഡീഷയിൽനിന്ന് 6000 രൂപ ചെലവഴിച്ചാണ് മൂന്ന് കിലോ കഞ്ചാവ് കോഴായിൽ എത്തിച്ചത്. അഞ്ച് ഗ്രാം വീതമുള്ള പായ്ക്കറ്റുകളിൽ ആക്കിയാണ് വില്പന നടത്തുന്നത്. അഞ്ച് ഗ്രാമിന് 600 രൂപയാണ് വാങ്ങുന്നത് . എത്തിച്ച കഞ്ചാവ് പൂർണമായി വിറ്റഴിക്കുമ്പോൾ മിലാന് മൂന്നര ലക്ഷത്തിലേറെ രൂപ ലഭിക്കും.
കോഴായിൽ മേസ്തിരി പണിക്കാണ് മിലാൻ എത്തിച്ചേർന്നത്. പണിക്കിടയിൽ പരിക്കേറ്റത്തോടെ പണി നിർത്തി കഞ്ചാവ് വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു. ഇതിനു മുന്‍പ് രണ്ട് കിലോ കഞ്ചാവ് എത്തിച്ച് ഇയാൾ വില്പന നടത്തിയിരുന്നതായും ചോദ്യം ചെയ്യലിൽ മനസിലായിട്ടുണ്ട്.
ഇത്തരത്തിൽ ഒരാൾ കൂടി ഈ മേഖലയിൽ സജീവമായ കഞ്ചാവ് വില്പന നടത്തുന്നതായി സൂചനകൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ഇയാളിൽനിന്ന് സ്ഥിരം കഞ്ചാവ് വാങ്ങിയിരുന്ന പാലാ സ്വദേശി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മിലാനിലേക്ക് തിരിഞ്ഞത്. ഇയാൾ പശ്ചിമ ബംഗാളിൽ നിന്ന് കേരളത്തിലേക്ക് യാത്ര ആരംഭിച്ചത് മുതൽ മൊബൈൽ ടവർ ലൊക്കേഷനിലൂടെ എക്സൈസ് സംഘം പിന്നാലെ കൂടുകയായിരുന്നു.
കഴിഞ്ഞദിവസം എറണാകുളത്തെത്തി നേരെ കോഴായിൽ എത്തിയതിന് പിന്നാലെ എക്സൈസ് സംഘം ഇയാളെ വലയിലാക്കുകയായിരുന്നു.
ഓപ്പറേഷൻ തൂഫാൻ; കഞ്ചാവിന് വില കൂട്ടി
കുറവിലങ്ങാട്: ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലഹരി വേട്ട സജീവമായതോടെ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്ക് വില വർദ്ധിപ്പിച്ചു. ഇന്നലെ കോഴായിൽനിന്ന് എക്സൈസ് സംഘം പിടികൂടിയ പശ്ചിമബംഗാൾ സ്വദേശിയാണ് ഇക്കാര്യം സമ്മതിച്ചത്. അഞ്ച് ഗ്രാം കഞ്ചാവ് 500 രൂപയ്ക്കാണ് വിറ്റഴിച്ചിരുന്നത്. ഇപ്പോൾ 600 രൂപയായി വർധിപ്പിച്ചിരിക്കുകയാണ്.
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതോടെ പോലീസിന്റെയും എക്സൈസ് സംഘത്തിന്റെയും സജീവമായ പരിശോധനകൾ നടക്കുന്നതിനാൽ വിൽപ്പന കൂടുതൽ ദുഷ്കരമായതിനാലാണ് അഞ്ച് ഗ്രാമിന് നൂറു രൂപ വീതം വർധിപ്പിച്ചത്. ഒഡീഷയിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തിയിരുന്നത്.
District News
പാലാ: കാര്‍ഷിക വൃത്തിയാണ് സമൂഹത്തിലെ ഏറ്റവും മഹനീയമായ പ്രവൃത്തി എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത സമിതി നടത്തുന്ന പന്ത്രണ്ടാമത് അടുക്കളത്തോട്ടം മത്സരത്തിന്റെ വിത്ത് വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രം എത്രയേറെ പുരോഗമിച്ചാലും കൃഷിയും കര്‍ഷകരും ഭക്ഷ്യവസ്തുക്കളുമില്ലാതെ സമൂഹത്തിന് നിലനില്‍പ്പില്ല. വിവിധ ഇടവകകളില്‍ നിന്നായി പതിനായിരത്തില്പരം കുടുംബങ്ങള്‍ പങ്കെടുക്കുന്ന ഈ മത്സരം കേരളത്തിലെ ഏറ്റവും വലിയ കാര്‍ഷിക മത്സരമാണെന്നും അദ്ദേഹം പറഞ്ഞു.
രൂപത പ്രസിഡന്റ് എമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പില്‍, ആന്‍സമ്മ സാബു, ജോണ്സണ് വീട്ടിയാങ്കല്‍, പയസ് കവളംമാക്കല്‍, ജോണ്സണ് ചെറുവള്ളി, സിന്ധു ജയ്ബു, ടോമി കണ്ണീറ്റുമ്യാലില്‍, രാജേഷ് പാറയില്‍, ബെന്നി കിണറ്റുകര, എഡ്വിന് പാമ്പാറ, ലിബി മണിമല, ജോര്‍ജ് മണിയങ്ങാട്ട്, ജോയി ചന്ദ്രന്‍കുന്നേല്‍, ക്ലിന്റ് അരീപ്പാക്കല്‍, ബേബിച്ചന് എടേട്ട് എന്നിവര്‍ പ്രസംഗിച്ചു.
District News
രാമപുരം: കുടുംബാരോഗ്യ കേന്ദ്രവും ആരോഗ്യ വകുപ്പും പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ആവശ്യമായ ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിച്ചിരുന്ന ഇറച്ചിക്കട അടപ്പിച്ചു. പരിശോധനയില്‍ സ്ഥാപനത്തില്‍ ആവശ്യമായ ശുചിത്വം പാലിക്കാത്തതും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങള്‍ നിലനിന്നിരുന്നതും കൂടാതെ നിയമാനുസൃതമായി ആവശ്യമായ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തി. തുടര്‍ന്ന് ബന്ധപ്പെട്ട നിയമപ്രകാരം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്കി.
ഭക്ഷ്യവ്യാപാരസ്ഥാപനങ്ങള് ലൈസന്‍സും പൊതുജനാരോഗ്യ-ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്നും നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ തുടര്‍ന്നും സംയുക്ത പരിശോധനകളും നിയമനടപടികളും സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പരിശോധനയില്‍ രാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് മാത്യു, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റോബിന് യേശുദാസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിബിന്‍ ശിവദാസ്, വിഇഒ കെ.എച്ച്. ജെസിന്, ആര്. ക്ലര്‍ക്ക് അഞ്ചു എന്നിവര്‍ പങ്കെടുത്തു.
District News
പാലാ: രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ച്ചേര്‍ക്കുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളതെന്നും ഭരണഘടന നല്കുന്ന സുരക്ഷ ഏവര്‍ക്കും ലഭ്യമാക്കുന്നതില്‍ സിവില്‍ സര്‍വീസിന് വലിയ പങ്കാണുളളതെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിവില്‍ സര്‍വീസ് പരീക്ഷാ വിജയികളെ അനുമോദിക്കുവാന്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി മോന്‍സ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സാധാരണക്കാരായ വിദ്യാര്‍ഥികളെ സിവില്‍ സര്‍വീസ് ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ സ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് വലിയ സംഭാവനയാണ് ചെയ്തുവരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
കെ.ജെ മാത്യു ഐഎഎസ് മെമ്മോറിയല്‍ സ്വര്‍ണമെഡല്‍ മന്ത്രി മോന്‍സ് ജോസഫ് കേരള ടോപ്പര്‍ ജെ.എസ്. ശ്രീജയ്ക്ക് സമ്മാനിച്ചു. പ്രഫ. വി.ജെ. സെബാസ്റ്റ്യന്‍, കെ.ജെ. മാത്യൂ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തില്‍ മാണി സി. കാപ്പന് എംഎല്‍എ, മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രിന്‍സിപ്പല്‍ ഡോ.വി.വി. ജോര്‍ജ്കുട്ടി ഒട്ടലാങ്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, സിവില്‍ സര്‍വീസ് കേരള ടോപ്പര്‍ കെ.എസ്. ശ്രീജ, സിവില്‍ സര്‍വീസ് ജേതാക്കളായ സ്മിത സാബു, അജീനാ ജോസ്, കെഎഎസ് നേടിയ ആല്‍ബര്‍ട്ട് ഏബ്രഹാം, ജോര്‍ജുകുട്ടി ജേക്കബ്, നിഖില്‍ ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫ്രഷേഴ്സ് ഡേയുടെ ഭാഗമായി വിദ്യാര്‍ഥികളുടെ കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു.
District News
കുറവിലങ്ങാട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമാവാർഷികത്തോടനുബന്ധിച്ചു കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് സെൻട്രൽ ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജോ അറക്കൽ അധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗം കെപിസിസി മെംബർ അഡ്വ. ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജിൻസൺ ചെറുമല, അനിൽകുമാർ കാരക്കൽ, ടോമിഷ് ഇഗ്നെഷ്യസ്, ശംഭു പ്രസാദ്, ആന്റണി മുണ്ടയ്ക്കൻ, ടോമി ചിറ്റക്കോടം, ടോജോ പാലക്കൽ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് മെംബർമാരായ ലതിക സാജു, ജോസി അലക്സ്, സിന്ധു രവീന്ദ്രൻ, സോണിയ ജോസഫ്, മെറിൻ ബൈജു എന്നിവർ നേതൃത്വം നൽകി.
കുറവിലങ്ങാട്: ഉമ്മൻചാണ്ടി പഠന ഗവേഷണകേന്ദ്രത്തിന്റെയും ഗാന്ധിദര്‍ശന്‍ സമിതിയുടെയും അഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ജോസഫ് സെബാസ്റ്റ്യന്‍ തെന്നാട്ടിലിൽ അധ്യക്ഷത വഹിച്ചു. എന്‍.ടി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ടോമി പൂവക്കോട്ട്, കെ.ഡി. പ്രകാശന്, കാളികാവ് ശശികുമാര്‍, ഷാജി പുതിയിടം, വി.യു. ചെറിയാന്, സിറിയക് ഐസക്, തോമസ് മുകളേല്‍, ജോഷി പതിയാമറ്റം, എം.ആര്. ദിവാകരന്, തുടങ്ങിയവര്‍ അനുസ്മരണപ്രഭാഷണം നടത്തി.
കടുത്തുരുത്തി: കോണ്‍സ് കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം നടത്തി. കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ നടന്ന പരിപാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു. അര്‍ബന്‍ ബാങ്ക് ചെയര്മാന് എം.കെ. സാംബുജി, ഡിസിസി ജനറല്‍ സെക്രട്ടറി ബേബി തൊണ്ടാംകുഴി, സി.കെ. ശശി, ജില്ലാ പഞ്ചായത്ത് അംഗം ആന്മരിയ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലൈസമ്മ തോമസ്, മിനി ബാബു, പഞ്ചായത്തംഗങ്ങളായ പി.ഡി. ബാബു, മിനു സാവിയോ, രേഷ്മ ദേശികന്‍, നോബി മുണ്ടയ്ക്കന് എന്നിവര്‍ പ്രസംഗിച്ചു.
ഈരാറ്റുപേട്ട: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് അനസ് നാസറിന്റെ അധ്യക്ഷതയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷിയാസ് മുഹമ്മദ്, ഈരാറ്റുപേട്ട നഗരസഭാംഗം അഫ്സല് ഇജാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മൂന്നിലവ്: മണ്ഡലം കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി ജോയി സ്കറിയ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പയസ് തോമസ് ചൊവ്വാറ്റുകുന്നേല്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗങ്ങളായ ജിനോ ചേറ്റുകുളം. ഗ്രേസമ്മ തോമസ്, ഷിന്‍സ് വാഴയില്‍, മണ്ഡലം ഭാരവാഹികളായ റ്റോമിച്ചല് കുരിശുങ്കല്‍, ജോണി പറമില്, വി.ടി. ഇട്ടിയവിര, ചാക്കോ വാഴയില്‍, ജോസ് ചേമ്പ്ലാനി, എം.സി. ജേക്കബ്, സെബാസ്റ്റ്യന്‍ പുത്തന്‍വീട്ടില്‍, ഉത്തമന് കുന്നുംപുറം, ഡാലി ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു.
പാലാ: കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് തോമസൂട്ടി നെച്ചിക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെപിസിസി ജനറല്‍ സെക്രട്ടറി ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. അഡ്വ. ആര്. മനോജ്, പ്രഫ. സതീഷ് ചൊള്ളാനി, ഷോജി ഗോപി, സാബു ഏബ്രഹാം, വി.സി. പ്രിന്‍സ്, ജോസഫ് ടി. ജോണ്‍, സുനില്‍കുമാര്‍ കെ.പി., ടോണി തൈപറമ്പില്‍, ലിസിക്കുട്ടി മാത്യു, ബിജു മാത്യൂസ്, സന്തോഷ് കെ. മണര്‍കാട്, അനില്‍ മാധവപള്ളി തുടങ്ങിയവര്‍പ്രസംഗിച്ചു.
District News
മുക്കൂട്ടുതറ: എരുമേലി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുക്കൂട്ടുതറ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം അപകടാവസ്ഥയിലായിട്ടും പൊളിച്ചുനീക്കുന്നതിൽ കാലതാമസം തുടരുന്നതായി പരാതി. നിരവധി തവണ മേൽക്കൂരയിലെ കോൺക്രീറ്റ് കഷണങ്ങൾ അടർന്നു വീണ പഞ്ചായത്തിന്റെ വ്യാപാര സമുച്ചയത്തിന്റെ പ്രവർത്തനം നിർത്തിയിട്ടും കെട്ടിടം പൊളിച്ചു നീക്കിയില്ല.
ഇനി ഉണ്ടാകുന്ന അപകടങ്ങൾക്ക് പഞ്ചായത്ത് ഭരണസമിതിയായിരിക്കും ഉത്തരവാദിയെന്ന് അറിയിച്ച് കോടതിയിൽ ഹർജി നൽകാനുള്ള നീക്കത്തിലാണ് പൊതുപ്രവർത്തകൻ. അതേസമയം പൊളിക്കാൻ തീരുമാനിച്ചെന്നും നടപടികൾ വൈകുകയാണെന്നും പഞ്ചായത്ത് ഭരണസമിതി പറയുന്നു. നിലവിൽ കടമുറികൾ പഞ്ചായത്ത് ഒഴിപ്പിച്ചിരുന്നു. എന്നാൽ, കെട്ടിടത്തിന്റെ അടിയിലൂടെ മുക്കൂട്ടുതറ ടൗണിലേക്കും ചാത്തൻതറ, ഇടകടത്തി റോഡുകളിലേക്കും ആളുകൾ ദിവസവും നടന്നു പോകുന്നുണ്ട്. കൂടാതെ ചിലർ കെട്ടിടത്തിന്റെ തിണ്ണയിൽ വഴിയോര കച്ചവടം നടത്തുന്നുമുണ്ട്.
അതേസമയം കെട്ടിടം പൊളിച്ചു നീക്കാൻ പഞ്ചായത്ത് കമ്മിറ്റി കഴിഞ്ഞയിടെ തീരുമാനം എടുത്തിരുന്നെന്നും കെട്ടിടത്തിന്റെ മൂല്യ നിർണയമാണ് ഇനി നടത്തേണ്ടതെന്നും ഭരണസമിതി പറയുന്നു. ഇതിന് ശേഷം കെട്ടിടം പൊളിച്ചു നീക്കുന്നതിന് ടെൻഡർ നൽകണം. പൊളിച്ചു നീക്കിയ ഭാഗത്ത് പുതിയ വ്യാപാര സമുച്ചയം നിർമിക്കുന്നതിന് നിലവിൽ പദ്ധതി തയാറാക്കി ഭരണാനുമതിയും സാങ്കേതിക അനുമതിയും നേടേണ്ടതുണ്ട്. ഒപ്പം ഫണ്ട് കണ്ടെത്തണം. പുതിയ കെട്ടിടം നിർമിക്കുന്നതിന് മുക്കൂട്ടുതറ ടൗണിന്റെ വികസനം കൂടി ഉദ്ദേശിക്കുന്ന പ്ലാൻ ആണ് ആഗ്രഹിക്കുന്നതെന്ന് പഞ്ചായത്ത് വികസന കാര്യ സമിതി അധ്യക്ഷൻ നാസർ പനച്ചി പറഞ്ഞു. ബസ് സ്റ്റാൻഡ്, ബസ് കാത്തിരിപ്പ് കേന്ദ്രം, കംഫർട്ട് സ്റ്റേഷൻ, പുതിയ പഞ്ചായത്ത് ആകുമ്പോൾ ഒരുക്കേണ്ട പഞ്ചായത്ത് ഓഫീസ് എന്നിവ ഉൾപ്പടെ സമഗ്രമായ രൂപരേഖയും പ്ലാനും ആണ് വേണ്ടതെന്ന് നാട്ടുകാർ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും ഇത് മുൻനിർത്തി സമഗ്രമായ പ്ലാൻ ആണ് ആഗ്രഹിക്കുന്നതെന്നും നാസർ പനച്ചി പറഞ്ഞു.
എന്നാൽ, നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കാൻ വൈകും തോറും അപകട സാധ്യത കൂടുകയാണെന്ന് വ്യാപാരി സംഘടന ഭാരവാഹികൾ ആരോപിക്കുന്നു.
District News
മുക്കൂട്ടുതറ: രണ്ട് വാഹനങ്ങൾ എതിരേ വന്നാൽ കാൽനട യാത്രക്കാർക്ക് ഇടം ഇല്ലാതെ അപകടത്തിലാകുന്ന മുക്കൂട്ടുതറ ടൗണിലെ ഇടുങ്ങിയ പാലത്തിൽ നടപ്പാലത്തിന് നിർമാണം തുടങ്ങി. മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുവദിച്ച 11 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. 12 മീറ്റർ നീളത്തിൽ അഞ്ച് അടി വീതിയിലാണ് നടപ്പാലത്തിന്റെ നിർമാണം. കോൺക്രീറ്റ് തൂണുകൾ വാർത്ത് അതിൽ സ്റ്റീൽ മെറ്റീരിയൽ ഉപയോഗിച്ചുള്ള നടപ്പാലമാണ് നിർമിക്കുന്നത്.
നിലവിലുള്ള പാലം വർഷങ്ങൾക്കു മുന്‍പ് നിർമിച്ചതും വളരെ ഇടുങ്ങിയതുമാണ്. അതിനാൽ തന്നെ ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്ന അവസരങ്ങളിൽ പാലം കടക്കുന്ന കാൽനട യാത്രക്കാരുടെ ജീവന് ഭീഷണി നേരിട്ടിരുന്നു. പലപ്പോഴും അപകടങ്ങൾ സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജനപ്രതിനിധികളും വ്യാപാരികളും മറ്റും പാലം പൊളിച്ചു പുതിയ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. എന്നാൽ, ഇതിനുള്ള ഫണ്ട് ലഭിക്കാൻ താമസം ആണെന്ന് മരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. തുടർന്നാണ് നടപ്പാലം നിർമിക്കുന്നതിന് തീരുമാനമായത്.
ശബരിമല സീസണിൽ എരുമേലി വഴി പമ്പയിലേക്ക് മുഴുവൻ വാഹനങ്ങളും ഈ പാലം വഴിയാണ് പോയി മടങ്ങുന്നത്. ഇതു മൂലം ശബരിമല സീസണിൽ ഈ പാലത്തിൽ യാത്ര അപകട സാധ്യതയിലാണ്. നടപ്പാലം നിർമാണം പൂർത്തിയായാൽ വാഹനങ്ങളെ ഭയക്കാതെ കാൽനട യാത്രക്കാർക്ക് പാലം കടക്കാൻ സൗകര്യമാകും. അതേസമയം വീതിയും ഉയരവുമുള്ള പുതിയ പാലം നിർമിക്കേണ്ടത് അനിവാര്യമാണെന്ന് നാട്ടുകാർ പറയുന്നു. കാലപ്പഴക്കമേറിയ ഈ പാലത്തിന്റെ തൂണുകളും സംരക്ഷണ ഭിത്തികളും ബലക്ഷയത്തിലാണ്.
District News
വെച്ചൂച്ചിറ: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം കാണാൻ 200 ചതുരശ്രയടി വിസ്തീർണമുള്ള ബിഗ് സ്ക്രീൻ ഒരുക്കി വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂൾ. ഇന്ന് രാത്രി ഏഴു മുതൽ ഫൈനൽ മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിപാടികൾ ആരംഭിക്കും.
വെച്ചൂച്ചിറ എടിഎം ഓഡിറ്റോറിയത്തിലാണ് പ്രദർശനവും പരിപാടികളും ക്രമീകരിച്ചിരിക്കുന്നത്. മെഡികെയർ ഹോസ്പിറ്റൽ, ഫെയർഫീൽഡ് സ്പോർട്സ് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.
നാട്ടിലെ കലാകാരൻമാർ ഒരുക്കുന്ന കലാപരിപാടികളും കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങളും ഫൈനൽ മത്സരത്തിന് മുന്നോടിയായി ഒരുക്കിയിട്ടുണ്ട്. പഴകുളം മധു എംഎൽഎ ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ രാജു എബ്രഹാം അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് രമാദേവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഭക്ഷണശാല, ഗെയിം പോയിന്റുകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
District News
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി - മണിമല റോഡിൽ കാറുകളടക്കമുള്ള വാഹനങ്ങളുടെ ഗതാഗതം വീണ്ടും നിരോധിച്ചു. നിർമാണ സ്ഥലത്തുകൂടി കാറുകളടക്കമുള്ള വാഹനങ്ങൾ കടന്നു പോകുന്നത് അപകടത്തിനിടയാക്കുമെന്ന ആശങ്കയെ തുടർന്നാണ് അധികൃതർ ഗതാഗതം നിരോധിച്ചത്. നിലവിൽ ഇരുചക്രവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്.
ബൈപ്പാസിന്റെ മേൽപ്പാലത്തിന്റെ തൂണിന്റെ നിർമാണം നിലച്ചതോടെ നാട്ടുകാർ ചേർന്ന് ഈ റോഡ് വെള്ളിയാഴ്ച തുറന്നിരുന്നു. തൂണിന്റെ കോൺക്രീറ്റിംഗ് വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു റോഡ് നാട്ടുകാർ ചേർന്ന് തുറന്നത്. നിലവിൽ റോഡിന്റെ പാതിയോളം ബൈപ്പാസിന്റെ തൂണ് നിർമിക്കാൻ കുഴിയെടുത്തിരുന്നു. വലിയ ഗർത്തമാണ് ഇപ്പോൾ ഇവിടെയുള്ളത്.
ഇതിനിടെ ബൈപ്പാസിന്റെ പാലത്തിന്റെ തൂണിന്റെ കോൺക്രീറ്റിംഗ് വീണ്ടും വൈകുകയാണ്. അന്തിമ രൂപരേഖയ്ക്ക് ഐഐടിയിൽ നിന്ന് അനുമതി വൈകുന്നതാണ് കാരണം. നാളെ കോൺക്രീറ്റിംഗ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് എംഎൽഎയും കരാർ കമ്പനിയും അടക്കമുള്ളവർ.
District News
എരുമേലി: നിർദിഷ്ട ശബരിമല എരുമേലി ഗ്രീൻ ഫീൽഡ് വിമാനത്താവള പദ്ധതിയുടെ ഭാവി പ്രവർത്തന നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ജനകീയ യോഗം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് എരുമേലി എസ്എൻഡിപി ഹാളിൽ നടക്കും. നാട്ടുകാർ ചേർന്ന് രൂപീകരിച്ച എയർപോർട്ട് വികസന സമിതിയാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. വികസന സമിതി ചെയർമാനും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായ ടി.എസ്. കൃഷ്ണകുമാർ യോഗത്തിൽ അധ്യക്ഷത വഹിക്കും.